കൊച്ചി: ഡേ കെയറില്‍ പരിചരണത്തിന് ഏല്‍പ്പിച്ച രണ്ടു വയസ്സുകാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഡേ കെയര്‍ സെന്റര്‍ മാനജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പുഴവക്കത്ത് ഇത്തരം ഒരു സ്ഥാപനം നടത്താന്‍ അനുമതി നല്കിയവരും സംഭവത്തില്‍ ഒരേ പോലെ കുറ്റക്കാരാണെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു.
എറണാകുളം ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഒരു ഉദേ്യാഗസ്ഥനെ നിയോഗിച്ച് സംഭവം സംബന്ധിച്ച് അനേ്വഷണം നടത്തി രണ്ടാഴ് ച്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് നോട്ടീസില്‍ നിര്‍ദ്ദേശിച്ചു. കേസ് ആലുവയില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കടുങ്ങല്ലൂല് വലിയമാക്കല്‍ വീട്ടില്‍ രാജേഷിന്റെ ഏക മകന് ആദവ് ആണ് മരിച്ചത്. കളമശ്ശേരി കുറ്റിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെല്ലാ മേരീസ് എന്ന ഡേ കെയറില്‍ ഏല്‍പ്പിച്ച കുഞ്ഞിനെയാണ് ബുധനാഴ്ച ഉച്ചയോടെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: