ഇരിട്ടി: കീഴ്പള്ളി ചതിരൂര്‍ പരിപ്പ്തോട്ടില് ആനയെ വെടിവെച്ചു കൊന്ന കേസ്സില്‍ കൊട്ടിയൂര്‍ റേഞ്ച് വനപാലക സംഘം നടത്തിയ പരിശോധനയില്‍ കാട്ടു പന്നികളുടെ തേറ്റകള്‍ പിടികൂടി. കേസ്സില്‍ പ്രതിയെന്നു കരുതുന്ന ചതിരൂരിലെ വെള്ളാപ്പാണിയില്‍ ഷാജീസ് മാത്യുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാല് തേറ്റകള്‍ പിടികൂടിയത്. കണ്ണൂര്‍ ഡി എഫ് ഒ യുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആയിരുന്നു റയ് ഡ് . റയ് ഡില് വനപാലക സംഘത്തോടൊപ്പം ആറളം പോലീസും പഞ്ചായത്ത് ജന പ്രതിനിധികളും പങ്കെടുത്തു. ഇയാള്‍ക്കെതിരെ വന്യമൃഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്തു.
കഴിഞ്ഞ മാസം 28 നായിരുന്നു കേസ്സിനാസ്പദമായ സംഭവം. രാവിലെ ചതിരൂര്‍ പരിപ്പ് തോട്ടിലെ വനത്തില്‍ ആനയെ മുറിവേറ്റു അവശനിലയില്‍ കണ്ടെത്തുകയും രണ്ടു മണിക്കൂറിനു ശേഷം ആന ചെരിയുകയുമായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെ ആന വെടിയേറ്റാണ് മരിച്ചതെന്ന് മനസ്സിലായി. ഇതിനെത്തുടര്‍ന്ന് തോക്കും തിരകളുമായി സുഭാഷ്, സലാം എന്നിവര്‍ പിടിയിലായിരുന്നു. കേസ്സില്‍ നാലുപേരാണ് പ്രതികള്‍ എന്നാണു സംശയിക്കുന്നത്.
റെയ്ഡില്‍ കൊട്ടിയൂര്‍ ആര് ഒ വി. രതീശന്, കണ്ണവം ആര് ഒ ജോഷിത്ത്, ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് മധുസൂദനന്, കൊട്ടിയൂര്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി. ആനന്ദ് , ഫോറസ്റ്റര്‍ മാരായ എം. രാജന്, വിജിത്ത്, െ്രെഡവര്‍ കൃഷ്ണന് കുട്ടി , ആറളം പോലീസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: