തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിനോട് ചേര്‍ന്ന കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടികള്‍ പരസ്പരം മാറിപ്പോയത് ബഹളത്തിനിടയാക്കി. കായലോട് സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിന് മഞ്ഞ നിറം കണ്ടതിനെ തുടര്‍ന്ന് കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. മുലപ്പാല്‍ നല്‍കുന്നതിനായി കുഞ്ഞിനെ അമ്മയുടെ അടുത്ത് ബന്ധുക്കള്‍ കൊണ്ടുപോയപ്പോഴാണ് സംശയം തോന്നിയത്. തന്റെ കുട്ടിയല്ലെന്ന് അമ്മ തിരിച്ചറിഞ്ഞതോടെ തിരിച്ച് ഐസിയുവില്‍ എത്തിച്ചു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി ബന്ധുക്കളോട് തട്ടിക്കയറിയതാണ് ബഹളത്തിനിടയാക്കിയത്. ഐസിയുവില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുട്ടികളെ തിരിച്ചറിയുന്നതിനായി നെയിം ടാഗ് പതിക്കുകയും രജിസ്റ്ററില്‍ അമ്മയുടെ പേര് രേഖപ്പെടുത്തുകയും ചെയ്യണം. കുട്ടികളെ മുലയൂട്ടാന്‍ ബന്ധുക്കളെ ഏല്‍പ്പിക്കുമ്പോള്‍ ഇവപരിശോധിക്കുകയും വേണം. ഇതിലുണ്ടായ വീഴ്ചയാണ് കുട്ടിമാറിപ്പോവാനും അതുവഴി ബഹളമുണ്ടാവാനും കാരണമായത്. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് എത്തിയാണ് രംഗം ശാന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: