വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനു രണ്ടുദിവസം മാത്രം അവശേഷിക്കെ അമേരിക്കയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായ ചൊവ്വാഴ്ച അല്‍-ഖായിദ ഭീകരര്‍ തന്ത്രപ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ന്യൂയോര്‍ക്ക്, ടെക്സാസ്, വിര്‍ജീനിയ എന്നീ നഗരങ്ങളുടെ ഭരണസിരാ കേന്ദ്രങ്ങള്‍ക്കും ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദേശം നല്കി. പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഏതൊക്കെ സ്ഥലങ്ങളാകും ഭീകരര്‍ ലക്ഷ്യമിടുക എന്നതിനെക്കുറിച്ച് കൃത്യമായ സൂചനകളില്ലെങ്കിലും യുഎസ് നഗരങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ എഫ്ബിഐ തയാറായിട്ടില്ല. എന്നാല്‍, യുഎസ് ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്ന് എഫ്ബിഐ അറിയിച്ചു.
പോര്‍ട്ട് അതോറിറ്റി ന്യുയോര്‍ക് പരിസരത്തെ വിമാനത്താവളങ്ങള്‍, ടണലുകള്‍, പാലം എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തിയതായും അധികൃതര്‍ അറിയിച്ചു. ഐഎസ് മോഡല്‍ ആക്രമണങ്ങളുടെ സാധ്യതയും സുരക്ഷാ സേന തള്ളിക്കളയുന്നില്ല. രാജ്യമൊട്ടാകെ 100 തീവ്രവാദ വിരുദ്ധ സേന പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും എഫ്ബിഐ അറിയിച്ചു.
ഭീകരാക്രമണ സാധ്യത കൂടുതലുള്ള പോളിംഗ് സ്റ്റേഷനുകള്‍ക്ക് സമീപത്തും സുരക്ഷ ശക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തോട് എത്തിയപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: