ന്യൂദല്‍ഹി: പ്രതിരോധ രംഗത്ത് വമ്പന്‍ ഇടപാടിനായി ഭാരതവും ജപ്പാനും കൈകോര്‍ക്കുന്നു. ഏകദേശം 10,000 കോടിയുടെ പ്രതിരോധ ഇടപാടിനാണ് ഇരുരാജ്യങ്ങളും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അംബീഷ്യസ് എയര്‍ക്രാഫ്റ്റ് ഗണത്തില്‍പെട്ട യുഎസ്-2ഐ എന്ന യുദ്ധ വിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കാന്‍ തയ്യാറെടുക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് അന്തിമ തീരുമാനമെടുത്തത്.
നാവിക സേനയ്ക്കും തീര സംരക്ഷണ സേനയ്ക്കും നല്‍കാനായാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നാല് വലിയ ടര്‍ബോ പ്രൊപ്പല്ലറാണ് യു.എസ് 2ഐക്കുള്ളത്. കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും പറന്നുയരാനും ഇറങ്ങാനും സാധിക്കുന്നവയാണ് ഇവ. വളരെ കുറഞ്ഞ സമയം കൊണ്ട് പറന്നുയരാന്‍ സാധിക്കുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര ഘട്ടങ്ങളില്‍ സൈനിക നീക്കത്തിനും ഇത്തരം യു.എസ് 2ഐ വിമാനത്തിനെ ഉപയോഗിക്കാന്‍ സാധിക്കും.
ഉയര്‍ന്ന നിര്‍മ്മാണ ചെലവ് മൂലം യു.എസ് 2ഐ വിമാനങ്ങളുടെ നിര്‍മ്മാണം ജപ്പാന് 2013 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഭാരതവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കുറഞ്ഞ വിലയ്ക്കാണ് യുദ്ധവിമാനങ്ങള്‍ ഭാരതത്തിന് നല്‍കുക. മാത്രമല്ല ജപ്പാനുമായി സിവില്‍ ആണവകരാറും മോദി ഒപ്പിട്ടേക്കുമെന്നാണ് സൂചന.
ഈ മാസം 11, 12 തിയതികളിലായാണ് മോദി ജപ്പാന് പര്യടനം നടത്തുന്നത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി നടത്തുന്ന ചര്‍ച്ചയില്‍ ആണവ സഹകരണ കരാറും പ്രധാന വിഷയമാകും. എങ്കിലും സമ്മേളനത്തിന്റെ മുഖ്യാകര്‍ഷണം യുദ്ധ വിമാനത്തെപറ്റിയുള്ള കരാര്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: