മുംബൈ: പ്രായപൂര്‍ത്തിയാവാത്ത 11 ആദിവാസി വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മഹാരാഷ്ട്ര ആദിവാസി ബോര്‍ഡിങ്ങ് സ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി. ആദിവാസി വകുപ്പ് മന്ത്രി വിജയ് സവരയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളിലെ നാനൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തുള്ള സ്കൂളുകളില്‍ തുടര്‍ന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളില്‍ പഠിക്കുന്ന പത്തുവയസുകാരി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ദീപാവലിക്ക് വീട്ടില്‍ പോയ പെണ്‍കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 11ഓളം മറ്റ് വിദ്യാര്‍ത്ഥിനികളും പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണ്.
10 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സ്കൂളിലെ 11 ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹെഡ്മാസ്റ്റര് ദിംഗബര്‍ ഖാരാട്ട്, മറ്റ് മൂന്ന് അധ്യാപകര്‍, ചെയര്മാന് ഗജാനന്‍ കോകറേ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു. സ്കൂളിലെ തൂപ്പുകാരന് ഇത്തുസിംഗ് പവാറാണ് മുഖ്യപ്രതി.
സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: