സൂറത്ത്: ഗുജറാത്തില്‍ എട്ടുവയസുകാരിയെ കൊന്നു തിന്ന പുലിയെ നാട്ടുകാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. സൂറത്തിലെ ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്തിറങ്ങിയ എട്ടു വയസ്സുകാരിയെ കൊന്ന പുലിയെയാണ് നാട്ടുകാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നത്.
നവംബര്‍ ഒന്നിനാണ് സംഭവം. കളിക്കാന്‍ വീടിനു പുറകിലിറങ്ങിയ നികിത എന്ന എട്ടു വയസുകാരിയെ പുലി കടിച്ചുകൊണ്ടു പോയത്. പുലി നികിതയുടെ അരക്കെട്ടില്‍ പിടിച്ച് കാട്ടിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കരച്ചില് കേട്ടെത്തിയ ഗ്രാമവാസികളെ കണ്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഉള്‍വലിഞ്ഞു. എന്നാല്‍ അപ്പോഴേക്കും നികിത മരിച്ചിരുന്നു.
അപകടത്തെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പിന്നീട് ഇവര്‍ സ്ഥാപിച്ച കെണിയില്‍ പുലി വീഴുകയായിരുന്നു. പുലി കെണിയില്‍ വീണത് അറിഞ്ഞെത്തിയ നാട്ടുകാരാണ് പുലിയെ കത്തിച്ചത്.ഫോറസ്റ്റ് അധികൃതര്‍ എത്തും മുന്‍പേ കൂടിനു മുകളിലൂടെ പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നു. വന്യമൃഗത്തെ കൊന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: