മുക്കം: അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കളന്തോട് ഹൈദ്രോസ് തങ്ങളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്. ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഞ്ച് ബാങ്ക് വിളിക്കാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചത് ഹൈദ്രോസ് തങ്ങളായിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളെ പ്രതി ചേര്‍ത്തത്.
കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഉമ്മ ഹഫ്സത്തിനെതിരെയും കേസ് ഉണ്ടെങ്കിലു മാനുഷിക പരിഗണനയില്‍ തല്ക്കാലം അറസ്റ്റ് ഉണ്ടാവില്ല. കളന്തോട് ഹൈദ്രോസ് തങ്ങള്‍ക്കെതിരെ നാട്ടുകാര്‍ നേരത്തേയും പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് നടപടികള്‍ എടുത്തിരുന്നില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് മുക്കം ഇ.എം.എസ സഹകരണ ആശുപത്രിയിലാണ് സംഭവം. തന്റെ കുഞ്ഞിന് അഞ്ച് ബാങ്ക് കേള്‍ക്കാതെ മുലപ്പാല്‍ നല്കാന് പാടില്ലെന്നാണ് അബൂബക്കര്‍ പറഞ്ഞത്. ആശുപത്രി അധികൃതരും പോലീസും ഇടപെട്ടെങ്കിലും അബൂബക്കര്‍ മുലപ്പാല്‍ നല്‍കുന്നത് എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും ഇവര്‍ വീട്ടില്‍ പോകുകയായിരുന്നു.
ഇയാളുടെ വാശിയെ തുടര്‍ന്ന് 23 മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് മുലപ്പാല്‍ നല്‍കിയത്. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നത് തടയാന്‍ വീട്ടില്‍ ബന്ധുക്കളടക്കം കാവല്‍ നിന്നിരുന്നതായും പറയപ്പെടുന്നു. നേരത്തെ ഇയാളുടെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ അഞ്ച് ബാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് യുവാവ് സംഭവ ദിവസം തന്നെ പോലീസിനോടും ഡോക്ടറോടും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: