കാസര്‍കോട്: ബെള്ളൂരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത അത്മഹത്യ ചെയ്തു. കാളേരി വീട്ടില്‍ രാജീവി ആണ് മരിച്ചത്. ചികിത്സയ്ക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജീവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ദുരിതബാധിത എന്ന നിലയിലുള്ള പെന്ഷന് രാജീവിക്ക് കിട്ടുന്നുണ്ടായിരുന്നു. എന്നാലിത് ചികിത്സയ്ക്ക് മതിയാവുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ആഴ്ചയില്‍ രണ്ടായിരം രൂപയായിരുന്നു ഇവരുടെ ചികിത്സയ്ക്കായി വേണ്ടിയിരുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ പലതും പുറത്ത് നിന്നുമായിരുന്നു വാങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം ബെള്ളൂര്‍ പഞ്ചായത്തില്‍ നടന്ന ആരോഗ്യ ക്യാമ്പില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ജീവിതചെലവും ചികിത്സയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. കഠിനമായ വേദനയും ഇവരെ അലട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: