പത്തനാപുരം: വീടിന്റെ വരാന്തയില്‍ രക്തം തളം കെട്ടി നിന്നത് പരി’്രാന്തിക്കിടയാക്കി. നാട്ടുകാര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് കുന്നിക്കോട് പോലീസിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് സയന്റിഫിക് വിദഗ്ധര്‍ സ്ഥലത്തെത്തി രക്തസാമ്പിള്‍ പരിശോധനക്കയച്ചു. മേലില പഞ്ചായത്തിലെ ചേത്തടി മൈലാടുംപാറയിലെ ആളൊഴിഞ്ഞ ഭാഗത്തെ ഒറ്റപ്പെട്ട വീടിന്റെ വരാന്തയിലാണ് തറയിലാണ് രക്തം കണ്ടെത്തിയത്. സംശയം തോന്നിയ സമീപവാസികള്‍ വിവരം പോലീസിനെ അറിയിച്ചു. ജോലി ആവശ്യത്തിനായി പുറത്ത് പോകുന്ന വീട്ടുകാര്‍ വല്ലപ്പോഴും മാത്രമേ ഇവിടെ എത്താറുള്ളൂ. വീടിന്റെ തുറന്ന സിറ്റൗട്ടില്‍ നായകള്‍ കയറുന്നത് പതിവാണ്. മൃഗങ്ങളുടേയോ മറ്റോ രക്തമാകുമെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. സംശയത്തെ തുടര്‍ന്ന് ഇവിടെ നിന്നും ശേഖരിച്ച രക്ത സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്. പരിശോധനാഫലത്തില്‍ മാത്രമേ രക്തക്കറ മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോയെന്ന് സ്ഥിരികരിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: