ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് തിരിച്ചടി നല്കാന് ഇനി ബിഎസ്എഫിന്റെ വനിത സൈനികരും. തൊണ്ണൂറോളം വനിത സൈനികരാണ് അതിര്‍ത്തി പോസ്റ്റുകളില്‍ ജാഗരൂകരായി കാവല്‍ നില്‍ക്കുന്നത്. പാക്ക് റേഞ്ചേഴ്സ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തയ്യാറായിത്തന്നെയാണ് ഈ പെണ്‍പുലികള്‍ കാവല്‍ നില്‍ക്കുന്നത്.
മീഡിയം മെഷീന് ഗണ്ണുകളും 51എംഎം മോര്‍ട്ടാറുകളും കൈകാര്യം ചെയ്യാന്‍ പരിശീലിച്ചവരാണ് ഇവര്‍. അഖിനൂരിലും അര്നിയയിലും ആര്‍എസ് പുരയിലുമുള്ള സംഘര്‍ഷ സാദ്ധ്യതയുള്ള പോസ്റ്റുകളിലാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കുന്നു.
തങ്ങളാണ് ബിഎസ്എഫിന്റെ പുതിയ സ്ത്രീ ശക്തിയെന്ന് അഭിമാനത്തോടെ പറയുകയാണിവര്‍. 23നും 30നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെല്ലാം. ചിലര്‍ ബറ്റാലിയന് ആസ്ഥാനത്ത് കുടുംബത്തോടൊപ്പം താമസിക്കുന്നു. മറ്റു ചിലര്‍ ഭര്ത്താക്കന്മാരുടെ കൈയില്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് അതിര്‍ത്തിയിലെത്തിയിരിക്കുന്നു.
പാക്കിസ്ഥാന് നൂറുകൊല്ലം കഴിഞ്ഞാല്‍ പോലും മറക്കാത്ത തിരിച്ചടി നല്‍കുമെന്ന് ബിഎസ്എഫ് വനിത സൈനിക രബീന്ദര്‍ കൗറും സഹപ്രവര്‍ത്തകരും ആത്മവിശ്വാസത്തോടെ പറയുന്നു.
ഈ തൊഴില്‍ സ്വീകരിച്ചതിന് പരിഹാസം ഏറ്റുവാങ്ങിയിട്ടില്ല. അഭിമാനമാണ് എല്ലാവര്ക്കും. തങ്ങളുടെ മരുമകളും മകളും തങ്ങളുടെ അഭിമാനം ഉയര്‍ത്തിയെന്നാണ് നാട്ടിലെല്ലാവരും പറയുന്നതെന്ന് സൈനിക അനുബാല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: