കണ്ണൂര്‍: അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ മന്ത്രിമാര്‍ പങ്കെടുത്ത സര്‍വകക്ഷി സമാധാനയോഗം തീരുമാനിച്ചു. സംഘര്‍ഷമേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സമാധാന ശാന്തി യാത്ര നടത്തും. ശാന്തിയാത്ര എവിടെയൊക്കെ വേണമെന്നും എങ്ങനെ നടത്തണമെന്നും പിന്നീട് തീരുമാനിക്കും.
അക്രമികള്‍ക്ക് ഒരു രാഷ്ട്രീയ പരിഗണനയും നല്‍കില്ലെന്ന് മന്ത്രി എ.കെ ബാലന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കണ്ണൂരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സമാധാനയോഗം ചേര്‍ന്നത്. എ.കെ ബാലന് പുറമേ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ഇനിയൊരു കൊലപാതകം ഉണ്ടായാല്‍ ഉത്തരവാദിത്തം ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്കായിരിക്കും. ഒക്ടോബര്‍ 24ന് ചേര്‍ന്ന സമാധാന യോഗത്തില്‍ എടുത്ത തീരുമാനങ്ങളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ പോലീസ് മേധാവി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കിയ പെരുമാറ്റച്ചട്ടത്തെപ്പറ്റി വിമര്‍ശനമുണ്ടായി. സമാധാനം സ്ഥാപിക്കാന്‍ പോലീസ് എടുക്കുന്ന ഏകപക്ഷീയ നടപടികളെ അംഗീകരിക്കാനാവില്ലെന്ന നിലപാട് സിപിഎം ആവര്‍ത്തിച്ചു.
എസ്പിയുടെ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എ.കെ ബാലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: