ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്റന് ഖത്തറില്‍ നിന്ന് പത്തു ലക്ഷം ഡോളര്‍ (ഏകദേശം ഏഴു കോടി രൂപ) സംഭാവന വാങ്ങിയെന്ന വിക്കീലീക്സിന്റെ വെളിപ്പെടുത്തല്‍ സമ്മതിച്ചു.
ക്ളിന്റണ് ഫൗണ്ടേഷനാണ് തങ്ങള്‍ തുക വാങ്ങിയെന്ന് സമ്മതിച്ചിരിക്കുന്നത്. ഹിലരി യുഎസ് അഭ്യന്തര സെക്രട്ടറിയായിരിക്കെയാണ് പണം വാങ്ങിയത്. ബന്ധപ്പെട്ട വകുപ്പിനെ അവര്‍ ഇത് അറിയിച്ചുമില്ല. ബില്‍ ക്ളന്റണിന്റെ 65ാം ജന്മദിനത്തോടനുബന്ധിച്ചാണ് സമ്മാനമായി തുക നല്‍കിയത്.
ഹിലരിക്ക് പണം നല്കിയവര് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിനും പണം നല്‍കിയതായി വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെ ആരോപിക്കുന്നു.
അതിനിടെ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യുന്നത് പാപമാണെന്ന് പ്രഖ്യാപിച്ച പള്ളിയെ സാന്‍ഡിയാഗോ റോമന്‍ കത്തോലിക്കാ ഇടവക രൂക്ഷമായി വിമര്‍ശിച്ചു. ഹിലരിക്ക് വോട്ടുചെയ്യരുതെന്നാണ് പ്രഖ്യാപനത്തിന്റെ ഉള്ളടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: