കൊച്ചി: പ്രാദേശിക ജനപ്രതിനിധികളുടെ സമര്‍പ്പണമനോഭാവവും ഭാവി പരിപാടികളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും വികസനം താഴെത്തട്ടിലെത്തിക്കുന്നതിന് പ്രധാപങ്കുവഹിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ അഭിപ്രായപ്പെട്ടു.
ജനപങ്കാളിത്തത്തോടെ ബജറ്റ് തയ്യാറാക്കല്‍ എന്ന വിഷയത്തില്‍ നടന്ന ബ്രിക്സ് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രരില്‍ അവസാനത്തെ ആളിനെയും മനസ്സില്‍ കണ്ടുകൊണ്ടാകണം വികസനപരിപാടികള്‍ രൂപീകരിക്കേണ്ടത്. മന്ത്രി തോമസ് ഐസക്ക്, ജെ എസ് മാതുര്‍, സഞ്ജീബ് പട് ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. ബാഷ്കോര്‍ട്ടോസ്താന്‍ തലവന്‍ റുസ്തം മാര്ഡനോവ്, ബ്രസീലിയന്‍ പ്രതിനിധി ഫാബിയാനോ ബുര്ഘാര്ദ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: