തിരുവനന്തപുരം: മകരജേ്യാതി തെളിയിക്കാനുള്ള വനവാസികളുടെ അവകാശം പുനഃസ്ഥാപിച്ചു കൊടുക്കണമെന്ന് ഒ.രാജഗോപാല്‍. നൂറ്റാണ്ടുകളായി അവര്‍ നടത്തിവന്നതാണ്, മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജേ്യാതി തെളിക്കല്‍. വനം- ദേവസ്വം ഉദ്യോഗസ്ഥര്‍ അത് നിഷേധിച്ചു. പുനഃസ്ഥാപിക്കണമെന്ന് വനവാസികള്‍ പലതവണ ആവശ്യപ്പെട്ടു.
ശബരിമലയെക്കുറിച്ച് ശ്രദ്ധക്ഷണിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
ശബരിമല ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാത്തത് ഗൗരവത്തിലെടുക്കണം. കോടിക്കണക്കിന് ഭക്തരാണ് കേരളത്തിലെത്തുന്നത്. 90 ശതമാനവും ഇതര സംസ്ഥാനക്കാര്‍. 10000 കോടിയോളം രൂപയാണ് കേരളത്തിലെത്തുന്നത്. പക്ഷേ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെടുന്നു. ഒന്നോരണ്ടോ യോഗം ചേര്‍ന്നതൊഴിച്ചാല്‍, അയ്യപ്പന്മാരുടെ യാത്ര, കുളി, ഭക്ഷണം, വിരിവെയ്ക്കല്‍ എന്നിവയ്ക്കായി പ്രായോഗികമായി ഒന്നും ചെയ്തിട്ടില്ല. ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ മന്ത്രി കുറ്റപ്പെടുത്തുന്നു.
സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ബോര്‍ഡും. 10 ലക്ഷത്തിലധികം തുകയുടെ നിര്‍മ്മാണം നടത്താന്‍ ബോര്‍ഡിന് തടസ്സമുണ്ട്. ഇക്കാര്യത്തില്‍ വകുപ്പിന്റെ സഹകരണം കിട്ടുന്നില്ലന്നും ബോര്‍ഡ് പറയുന്നു.
വാജ്പേയി സര്‍ക്കാറിന്റെ കാലത്ത് മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് അനുമതി നല്‍കിയിരുന്നു. 23.5 കോടി ചെലവഴിച്ചു. പക്ഷേ ഇതുവരെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. 5000 പേര്‍ക്കിരിക്കാവുന്ന അന്നദാന മണ്ഡപത്തിന്റെ പണി തൊഴില്‍ തര്‍ക്കം മൂലം മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: