മട്ടാഞ്ചേരി: സബ് ജയിലില്‍ വെച്ചുള്ള ആക്രമണത്തില്‍ പരിക്കേറ്റ റിമാന്റ് പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പള്ളുരുത്തി സ്വദേശിയായ അന്‍വര്‍ (30) നാണ് പരിക്കേറ്റത്.അക്രമണം നടത്തിയ മട്ടാഞ്ചേരി സ്വദേശി അട്ടാണി അനീഷ് എന്ന് വിളിക്കുന്ന അനിഷ് (32)നെതിരെ മട്ടാഞ്ചേരി പോലിസ് കേസ് എടുത്തു. ഇന്നലെ രാവിലെ മട്ടാഞ്ചേരി സബ്ജയിലില്‍ വെച്ചായിരിന്നു സംഭവംഗുണ്ടാ നേതാവായ പ്രിയനെ ആക്രമിച്ച കേസിലാണ് അന്‍വര്‍ റിമാന്റിലായി സബ്ജയിലിലെത്തിയത്.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിയുന്ന അട്ടാണി അനിഷിനെ ശനിയാഴ്ച കൊച്ചി കോടതിയിലുള്ള കേസില്‍ ഹാജരാക്കുന്നതിനാണ് കൊണ്ട് വന്നത്.പരിശോധന നടത്തിയതിന് ശേഷമാണ് സബ് ജയിലിനകത്ത് പ്രവേശിപ്പിച്ചത്.ഇന്നലെ പുലര്‍ച്ചെ തടവുകാരെ കുളിക്കുന്നതിനായാണ് സെല്ലില്‍ നിന്നും പുറത്തിറക്കിയത്.അനീഷിനെയും അന്‍വറിനെയും ഒരുമിച്ചാണ് ഇറക്കിയത്.ബ്ളൈഡ് ഉപയോഗിച്ച് അന്‍വറിനെ ആക്രമിക്കുകയായിരിന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ അന്‍വറിനെ കരുവേലിപ്പടി ആശുപത്രിയിലും പിന്നിട് എറണാകുളം ജനറല്‍ ആശുപത്രിയിലും കൊണ്ട് പോയെങ്കിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മടക്കുകയായിരിന്നു. പോലിസ് നടത്തിയ പരിശോധനയില്‍ അനീഷിന്റെ നാക്കിനടിയില്‍ നിന്നും സര്‍ജിക്കല്‍ ബ്ലൈഡ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: