കൊച്ചി: ജി എസ് ടി യില്‍ ഏക നിരക്കേര്‍പ്പെടുത്തുന്നത് തിരിച്ചുപോക്കാണെന്ന് കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ ഒന്നോ രണ്ടോ രാജ്യങ്ങള്‍ക്കു മാത്രമേ ഏക ജിഎസ്ടി നിരക്ക് ഉള്ളൂ.
ജിഎസ്ടി ദേശീയോത്പാദനത്തിലും ദേശീയ വരുമാനത്തിലും നാണ്യപ്പെരുപ്പത്തിലും ഗുണകരമായ സ്വാധീനം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു.കാര്യക്ഷമമായ വിധത്തില്‍ ജിഎസ്ടി നടപ്പാക്കുന്നതിനും തുടര്‍ന്നു നടത്തുന്നതിനും ഐസിഎഐയുടെ നിര്‍ദേശങ്ങള്‍ മന്ത്രി ക്ഷണിച്ചു.
സെന്‍ട്രല്‍ എക്സൈസ് & സര്‍വീസ് ടാക്സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു വിശിഷ്ടാതിഥിയായിരുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ മധുകര്‍ എന്‍ ഹിറഗംഗെ, സുനില്‍ ഗബ്ബാവാല, അഡ്വക്കേറ്റ് വി രഘുരാമന് (ബാംഗ്ലൂര്‍), അശോക് ബാത്ര (ന്യൂദല്‍ഹി), എ ജത്തിന് ക്രിസ്റ്റഫര്‍ (ബാംഗ്ലൂര്‍) എന്നിവര്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ദക്ഷിണേന്ത്യയിലെമ്പാടും നിന്നുള്ള 1500 ലെറെ പ്രതിനിധികള്‍ സെമിനാറില്‍ സംബന്ധിച്ചു. ടി എന്‍ സുരേഷ്, ജോമോന് കെ ജോര്‍ജ്, ലൂക്കോസ് ജോസഫ്, പി ടി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: