ഹരിപ്പാട്: മണ്ണാറശാല ഇല്ലത്തെ വലിയ കാരണവര്‍ എം.വി. സുബ്രഹ്മണ്യന് നമ്പൂതിരി (82) അന്തരിച്ചു. ഇന്നലെ രാവിലെ 6.23നായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ മണ്ണാറശാല ക്ഷേത്രത്തിലെ ചെറിയമ്മ സാവിത്രി അന്തര്‍ജ്ജനവും മക്കളും അടുത്തുണ്ടായിരുന്നു.
മണ്ണാറശാല ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയുടേയും ദേവകി അന്തര്‍ജ്ജനത്തിന്റേയും മകനായി 1934 നവംബറിലായിരുന്നു ജനനം. വൃശ്ചികത്തിലെ മകം നാളില്‍ 82-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് അന്ത്യമുണ്ടായത്.
കോട്ടയം കാഞ്ഞിരക്കാട് ഇല്ലത്തെ സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ. എം.എസ്. വാസവന് (റിട്ട. സംഗീത അധ്യാപകന്), എം.എസ്. ശ്യാംസുന്ദര്‍ (റിട്ട. ഹെഡ്മാസ്റ്റര്), എം.എസ്. സുബ്രഹ്മണ്യന് (ത്രന്ത വിദ്യാപീഠം, ആലുവ), എം.എസ്. ശ്രീദേവി അന്തര്‍ജ്ജനം, എം.എസ്. നാഗദാസ് (ഹെഡ്മാസ്റ്റര്, യുപി സ്കൂള്‍, മണ്ണാറശാല), എം.എസ്. ഉഷാ അന്തര്‍ജ്ജനം (സംഗീത അദ്ധ്യാപിക, കുമാരനെല്ലൂര്‍ ദേവിവിലാസം സ്ക്കൂള്), എം.എസ്. ശ്രീകുമാര്‍, എം.എസ്. ഹരി മക്കള്‍. മരുമക്കള്‍: ഉഷാ അന്തര്‍ജ്ജനം, ഉമാ അന്തര്‍ജ്ജനം, സുജ അന്തര്‍ജ്ജനം, രമേശ് നമ്പൂതിരി, ശ്രീദേവി അന്തര്‍ജ്ജനം, ആയംകുടി വാസുദേവന്‍, ജയദേവി അന്തര്‍ജ്ജനം, സൗമ്യ അന്തര്‍ജ്ജനം. ശ്രീദേവി അന്തര്‍ജ്ജനം സഹോദരിയാണ്.
സംസ്കാരം ഇല്ലത്തുവളപ്പില്‍ ഇന്നലെ വൈകിട്ട് നടന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, യോഗക്ഷേമസഭാ നേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്, മുന്‍ എംഎല്‍എ ടി.കെ. ദേവകുമാര്‍, തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ മണ്ണാറശാല ഇല്ലത്തെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: