പാനൂര്‍: ചെറുവാഞ്ചേരിയില്‍ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡണ്ട് ആര്.വി.ശശിധരന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 12ഓടെ ബോംബേറുണ്ടായത്. പൊട്ടാതെ കിടന്ന സ്റ്റീല്‍ബോംബ് കണ്ണവം പോലീസ് കസ്റ്റഡിയിലെടുത്തു.ഇതു രണ്ടാം തവണയാണ് വീടിനു ബോംബേറ് ഉണ്ടായിരിക്കുന്നത്. ആദ്യത്തെ ബോംബേറില്‍ ശശിധരന്റെ ഭാര്യ സുനിതയ്ക്കും, മകള്‍ ശിശിരയ്ക്കും പരിക്കേറ്റിരുന്നു. സിപിഎം നേതാവും,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ടുമായ എ.അശോകന്റെ നേതൃത്വത്തില്‍ ഏറെനാളുകളായി ചെറുവാഞ്ചേരി മേഖലയില്‍ സംഘര്‍ഷത്തിനു ശ്രമിച്ചു വരികയാണ്. കഴിഞ്ഞ ദിവസം എ.അശോകന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പ്രചരണം നടത്തിയതിനു ശേഷമാണ് ശശിധരന്റെ വീടിനു നേരെ അക്രമമുണ്ടായിട്ടുളളത്. ഇതു ആസൂത്രിതമാണെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.എ.അശോകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ ഒരാളെ പോലും പിടികൂടിയിട്ടില്ല. ബോംബേറില്‍ ദുരൂഹത ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ആര്.വി.ശശിധരന്റെ വീടിനു നേരെ നടന്ന ബോംബേറ്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നും സികെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: