തലശ്ശേരി: സിപിഎം ജില്ലയില്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ച് ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ പതിനേഴാം ബലിദാന ദിനാചരണത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ നടക്കുന്ന ജില്ലാ റാലിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ എക്കാലത്തെയും പ്രതീകമാണ് ജയകൃഷ്ണന്മാസ്റ്റരുടെ കൊലപാതകം. ലോക സമൂഹ മനഃസാക്ഷിയെ വിറങ്ങലിപ്പിച്ച ഭീകരമായ കൊലപാതകമായിരുന്നു അന്ന് ക്ലാസ് മുറിയില്‍വെച്ച് ജയകൃഷ്ണന് മാസ്റ്റര്‍ക്ക് നേരെ അരങ്ങേറിയത്. അതില്‍ നിന്നും സിപിഎം ഒട്ടുംതന്നെ പിന്നോട്ടുപോയിട്ടില്ലെന്നതിന്റെ തെളിവാണ് ബലിദാനിയായ അച്ഛന്റെ കുഴിമാടത്തില്തന്നെ സ്വന്തം മകന്റെ കുഴിമാടവും തീര്‍ക്കേണ്ടിവന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിന് ഇന്ത്യയില്‍ തന്നെ ഏറെ സ്വാധീനമുണ്ടെന്നവകാശപ്പെടുന്ന കണ്ണൂരില്‍ അവര്‍ നേരിടുന്ന അണികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനാണ് നിരന്തരമായി അക്രമങ്ങളും തേര്‍വാഴ്ചകളും നടത്തുന്നതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.പി.സുമേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. കെ.ലിജേഷ് സ്വാഗതം പറഞ്ഞു. ബിജെപി നേതാക്കളായ എ.ദാമോദരന്‍, ആര്.കെ.ഗിരിധരന്, വി.പി.ബാലന് മാസ്റ്റര്‍, രൂപടീച്ചര്, കെ.പി.അരുണ്‍ മാസ്റ്റര്‍, സി.എം.ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: