ശ്രീകണ്ഠപുരം: വിദ്യാര്‍ത്ഥികളായ അഞ്ചംഗ ബൈക്ക് മോഷ്ടാക്കളെ പോലീസ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ച പത്ത് ബൈക്കുകള്‍ ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. ബുധനാഴ്ചയാണ് ശ്രീകണ്ഠപുരം പോലീസ് കൗമാര പ്രായക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളെ ബൈക്ക് മോഷണ കേസില്‍ പിടികൂടിയത്. പലഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ച് വില്പന നടത്തിയ പത്ത് ബൈക്കുകളാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി സൂചനയുണ്ട്.
പിടിയിലായതില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും സമ്പന്നരുടെ മക്കളാണ്. അധ്യാപകന്റെ മകനും ഗള്ഫുകാരന്റെമകനും ഇതിലുള്‍പ്പെടും. ശ്രീകണ്ഠപുരം പോലീസ് വാഹന പരിശോധനക്കായി കൈകാണിച്ചപ്പോള്‍#് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ പിടികൂടിയപ്പോഴാണ് കുട്ടിമോഷ്ടാക്കളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്.
ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്പ്ലേറ്റുകല് സ്ഥാപിച്ചും. ചേസ് നമ്പര്‍ ചുരണ്ടിമാറ്റി വ്യാജ നമ്പര്‍ എഴുതിച്ചേര്‍ത്തുമാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. പിടിച്ചെടുത്ത് ബൈക്കുകളുടെ യഥാര് ത്ഥ ഉടമകളെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുകയാണ്. ഇവര്‍ക്ക് പിന്നില്‍ മുതിര്‍ന്നവരും ഉണ്ടെന്നാണ് പോലീസിന് സൂചന ലഭിച്ചിട്ടുള്ളത്.
ഇരുപത്തഞ്ചോളം ബൈക്കുകള്‍ സംഘം കവര്‍ന്നതായാണ് പോലീസിന് കിട്ടുന്ന വിവരം. പെരിന്തലേരി, കണ്ണൂര്‍ സിറ്റി, കണ്ടക്കൈ നമ്പ്രം സ്വദേശികളാണ് പിടിയിലായവര്‍. 16-17വയസ്സ് പ്രാമുള്ളവരാണ് എല്ലാവരും. ഇവരെ തലശ്ശേരി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
കുട്ടികളുടെ കാര്യത്തില്‍ വീട്ടുകാര്‍ കാട്ടിയ അനാസ്ഥയാണ് ഇവരെ കവര്‍ച്ചക്ക് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. പിടിയിലായവരില്‍ മൂന്ന് പേര് ഒരു കുടുംബത്തിലെ സഹോദരിയുടെയും സഹോദരന്റെയും മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: