കൊട്ടാരക്കര: ഇനി വരുന്നൊരു തലമുറയ്ക്ക് മാത്രമല്ല ഇപ്പോഴത്തെ തലമുറക്കും വാസം നിഷിദ്ധമായ ഉഗ്രന്‍കുന്നിലെ താമസക്കാര്‍ക്ക് ഇന്നലെ മുതല്‍ കുടിവള്ളം ലഭിച്ച് തുടങ്ങി.
ബിജെപി നേതാക്കള്‍ നഗരസഭാ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടാങ്കറില്‍ കുടിവെള്ള വിതരണം ആരംഭിച്ചത.്
കുടിവള്ളക്ഷാമത്തിനും മാലിന്യപ്രശ്നത്തിനും പരിഹാരം ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് ബഹുജന പിന്തുണയോടെ ശക്തമായ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.
മാര്‍ച്ചിന് ശേഷം നടത്തിയ ചര്‍ച്ചയിലായിരുന്നു കിണറുകളിലെ വെള്ളത്തില്‍ മാലിന്യം കലര്‍ന്ന് കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന പ്രദേശവാസികള്‍ക്ക് ടാങ്കറുകളില്‍ കുടിവെള്ള വിതരണം ഉടന്‍ ആരംഭിക്കാന്‍ നഗരസഭ തയ്യാറായത്. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് പൈപ്പ്ലൈന് സ്ഥാപിച്ച് സ്ഥിരംസംവിധാനം വരുന്നതുവരെ ടാങ്കറില്‍ വെള്ളം വിതരണം തുടരും.
ഉഗ്രന്‍കുന്ന് നിവസാകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മാലിന്യകൂമ്പാരത്തില്‍ നിന്ന് ഉഗ്രന്‍കുന്നിനെ രക്ഷിക്കുംവരെ ബിജെപി സമരരംഗത്ത് ശക്തമായി നിലകൊള്ളുമെന്ന് മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ ഇവിടുത്തുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇവിടുത്തുകാരുടെ കഷ്ടതകള്‍ ചൂണ്ടിക്കാട്ടി ജന്മഭൂമി നല്കിയ വാര്‍ത്തയെ തുടര്‍ന്നായിരുന്നു ബിജെപി മുനിസിപ്പല്‍ സമിതി സമരത്തിന് ഇറങ്ങിയത്.
കൊട്ടാരക്കരയുടെ മാലിന്യം പേറാന്‍ വിധിക്കപ്പെട്ട ഇവിടുത്തുകാര്‍ക്ക് കുടിവെള്ളം അന്യമായിരുന്നു. കിണറുകളില്‍ മാലിന്യം ഇറങ്ങി വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെയധികം കൂടുതലാണ്.
ടൗണില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ റെയില്‍വേ സ്റ്റേഷന് കവലയ്ക്ക് സമീപത്തെ ഉഗ്രന്‍കുന്നില്‍ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. പ്രതിദിനം ഏഴ് മെട്രിക് ടണ്‍ മാലിന്യം കൊട്ടാരക്കര ടൗണില്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്.
മാലിന്യപ്രശ്നത്തിന് പരിഹാരമായി 90 ലക്ഷം രൂപ ചിലവില്‍ ആധുനിക മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും നഗരസഭ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: