ചവറ: തേവലക്കരയില്‍ ഡിവൈഎഫ്ഐ അക്രമം. നാല് ബിജെപി-എബിവിപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍. തേവലക്കര ഐടിഐയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എബിവിപിയും എസ്എഫ്ഐയും തമ്മിലായിരുന്നു പ്രധാന മത്സരം. രാവിലെ മുതല്‍ ഐടിഐ പരിസരത്തുണ്ടായിരുന്ന ചവറ, പന്മന, തേവലക്കര പ്രദേശത്തുളള ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ എസ്എഫ്ഐ വിജയിച്ചതോടെ നടത്തിയ പ്രകടനം അക്രമം അഴിച്ചുവിടുകയായിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയും കൊടിതോരണങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പ്രകടനം പൈപ്പ്മുക്കിലെത്തിയതോടെ അവിടെ നിന്നിരുന്ന ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് തേവലക്കര രാജീവ്, യുവമോര്‍ച്ച ജില്ലാ സമിതി അംഗം വിഷ്ണു, എബിവിപി പ്രവര്‍ത്തകരായ കൈലാസ്, പ്രേംജിത്ത് എന്നിവരെ കല്ലെറിയുകയും അക്രമിക്കുകയും ചെയ്തു. പരുക്കേറ്റ നാലുപേരും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാനേതാവ് കൂടിയായ കാട്ടാക്കട സലിമിന്റെ നേതൃത്വത്തില്‍ ഡിബിന്‍, ഷെഹന്‍ഷാ, ഷെബിന്‍ ജോണ്‍, ചവറ സ്വദേശികളായ ലോയിഡ്, സൂരജ്, ദീപു മുള്ളിക്കാല സ്വദേശികളായ ഹക്കിം, ഷമീര്‍ തുടങ്ങി മുപ്പതോളം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. തെക്കുംഭാഗം പോലീസെത്തിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്. അക്രമികള്‍ക്കെതിരെ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് പിക്കറ്റിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭരണത്തിന്റെ തണലില്‍ നടത്തിയ അക്രമത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിനു, ബിഎംഎസ് മേഖല പ്രസിഡന്റ് അഡ്വ.ജയചന്ദ്രന്, എബിവിപി വിഭാഗ് കണ്‍വീനര്‍ ചിപ്പി, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു ബലരാമന് തുടങ്ങിയവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: