ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഭാരത ആവശ്യത്തെ ചൈന എതിര്‍ക്കില്ല.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സ്റ്റേറ്റ് കൗണ്‍സല്‍ യാങ് ജിയേച്ചിയും നടത്തിയ അഞ്ചുമണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഭാരതത്തിന്റെ ഈ ആവശ്യം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയിലാണ്. ചൈനയുടെ എതിര്‍പ്പായിരുന്നു തടസം.
ഏപ്രില്‍ മുതല്‍ വിഷയം യുഎന്നില്‍ തീരുമാനമാകാതിരിക്കുകയാണ്. ചൈന തുണച്ചതോടെ കാര്യം എളുപ്പമാകും.15 അംഗ യുഎന്‍ പാനലില്‍ ഭാരത ആവശ്യത്തെ ചൈനയൊഴികെ അംഗരാജ്യങ്ങള്‍ അനുകൂലിച്ചിരുന്നു.
ആണവ ദാതാക്കളുടെ സംഘത്തിലേക്കുള്ള ഭാരത പ്രവേശനം സംബന്ധിച്ച് ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നതായി വിവരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: