ന്യൂദല്‍ഹി: എട്ടാംക്ലാസുവരെ പഠനം മാതൃഭാഷയില്‍ മതിയെന്ന് എന്‍സിഇആര്‍ടി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേണം തീരുമാനമെടുക്കാന്‍.
പുതിയ ദേശീയ വിദ്യാഭ്യാസ നയ രൂപീകരണത്തിന്റെ ഭാഗമായി മാനവശേഷി വകുപ്പ് രാജ്യവ്യാപകമായി അഭിപ്രായം തേടിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രമുഖ വിദ്യാഭ്യാസ സമിതിയായ എന്‍സിഇആര്‍ടിയുടെ നിര്‍ദ്ദേശം. സംഘടനകള്‍, വ്യക്തികള്‍, എംപിമാര്‍, സംസ്ഥാനങ്ങള്‍ തുടങ്ങിയവ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്കി.
പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലവരെ അടിസ്ഥാന മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കാന്‍ പോകുന്നത്.
സപ്തംബര്‍ 30 വരെയായിരുന്നു അഭിപ്രായം അറിയിക്കാനുള്ള അവസരം. 1992 ന് ശേഷം വിദ്യാഭ്യാസ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ല. മുന്‍ കാബിനറ്റ് സെക്രട്ടറി ടി.സി.ആര്. സുബ്രഹ്മണ്യന് തലവനായ കമ്മിറ്റിക്കാണ് വിദ്യാഭ്യാസ നയപരിഷ്കരണത്തിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: