മറയൂര്‍: കാന്തല്ലൂര്‍ മലനിരകളില്‍ കര്‍ഷകര്‍ വീണ്ടും പ്രതീക്ഷകളുടെ കൃഷിയിറക്കുന്നു. കാലാവസ്ഥ വ്യതിയാനവും വന്യമൃഗങ്ങളുടെ ആക്രമണത്തിലും ഏക്കറ് കണക്കിന് കൃഷിനാശമാണ് ഇത്തവണ കാന്തല്ലൂര്‍ മേഖലയില്‍ ഉണ്ടായത്. വിഎഫ്പിസികെയും ഹോര്‍ട്ടികോര്‍പ്പും യഥാസമയം ഓണക്കാലത്ത് പച്ചക്കറികള്‍ ശേഖരിക്കാത്തതും കര്‍ഷകര്‍ക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
കടബാദ്ധ്യതയല്ലാതെ മറ്റൊന്നും മിച്ചമില്ലാത്ത ഒരു വിഭാഗമാണ് കാന്തല്ലൂര്‍, മറയൂര്‍ മേഖലയിലെ കര്‍ഷകര്‍. ഇത്തവണയും പ്രതീക്ഷയോടെ ഇവര്‍ വിത്തുകള്‍ നടുതയാണ്. കാബേജടക്കമുള്ള ഏക്കറ് കണക്കിന് കൃഷി ഇനി വിളവെടുക്കുവാന്‍ കഴിയാത്ത വിധത്തില്‍ കരിഞ്ഞുണങ്ങിയും ചീഞ്ഞും നശിച്ചിരിക്കുന്ന കാഴ്ച്ചയാണ് ഇവിടെയുള്ളത്.
ഓണക്കാലത്ത് വിളവെടുക്കുന്ന ഉ
ല്പ്പന്നങ്ങല് കര്‍ഷകരില്‍ നിന്നും സംഭരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംഭരിച്ചത് വളരെ കുറച്ച് പച്ചക്കറികള്‍ മാത്രമാണ് സംഭരിച്ചത്. അതുകൊണ്ട് തന്നെ ബാക്കിയുള്ളവ വാങ്ങുവാന്‍ ഇടനിലക്കാരില്ലാതാകുകയും കൃഷി നശിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം കടുത്ത വരള്‍ച്ചയും ജലക്ഷാമവും കാലാവസ്ഥ വ്യതിയാനവും കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി ഏക്കറ് കണക്കിന് കൃഷി നശിപ്പിക്കുകയും ചെയ്തു. ഇതോടെ ഇവിടുത്തെ കര്‍ഷകരുടെ ഒരുവര്‍ഷത്തെ അദ്വാനം ജലരേഖയായി മാറി. ജനിച്ച നാളുമുതല്‍ മണ്ണിനേയും കൃഷിയേയും കണ്ടുവളര്‍ന്ന് കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് ജീവിതമെന്നത് കൃഷിയാണ്. എന്നാല്‍ ഇവരുടെ ദുരിത ജീവിതത്തിന് അറുതിയുമില്ല. ഇത്തവണയെങ്കിലും സര്‍ക്കാര്‍ കൈവിടുകയില്ല എന്ന പ്രതീക്ഷയിലാണ് മേഖലയിലെ നൂറ്കണക്കിന് വരുന്ന കര്‍ഷകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: