അടിമാലി: വീടിന് മുകളിലേക്ക് ജീപ്പ് മറിഞ്ഞ് 9 പേര്‍ക്ക് പരിക്കേറ്റു. അടിമാലിക്ക് സമീപം ആനച്ചാലിലാണ് സംഭവം. ഇന്നലെ രാവിലെ 7.30 നാണ് മുകളയില്‍ സില്ജുവിന്റെ വീടിന് മുകളിലേക്ക് ജീപ്പ് മറിഞ്ഞത്.
സില്‍ജു(42), ഭാര്യ ഗ്രേസി(40), മാതാവ് ത്രേസ്യാമ്മ(60), കുഞ്ചിത്തണ്ണി കളപ്പുരക്കല്‍ ഗീതു(24), ബന്ധു ജിസ്ന(22), കല്ലാര്‍കുട്ടി ചെന്നത്ത് ഫൗസിയ(18), ജീപ്പ് ഡ്രൈവര്‍ സെല്‍വം(33), രമാദേവി(39), ജനീറ്റ(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നാറിലേക്ക് പോകുന്നതിനായി ആനച്ചാലില്‍ വെച്ച് യാത്രക്കാരെ കയറ്റിയ ശേഷം സെല്‍വം ആനച്ചാലിലെ പഴയ സിനിമ തിയറ്ററിനടുത്തെത്തി തിരിച്ച് മൂന്നാറിലേക്ക് പോകുമ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. റോഡ് ലെവലിന് താഴെ റോഡിനോട് ചേര്‍ന്നാണ് സില്ജുവിന്റെ വീട്. മുന്‍ഭാഗം പൂര്‍ണ്ണമായും ജീപ്പ് വീണ് തകര്‍ന്നു. സില്ജുവിനും ഭാര്യ ഗ്രേസിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുള്‍പ്പെടെ 7 പേരെയും എറണാകുളം, കോതമംഗലം എന്നിവിടങ്ങളിലെ ആശുപത്രികളിലും മറ്റ് രണ്ട് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: