കോട്ടയം: കോട്ടയം വെസ്റ്റ് ഉപജില്ലയില്‍പെട്ട കാരാപ്പുഴ ഗവണ്മെന്റ് പ്രീപ്രൈമറി സ്കൂളിനോട് നഗരസഭയുടെ കടുത്ത അവഗണന. സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയെടുക്കുവാനോ കെട്ടിടം പുനര്‍നിര്‍മ്മിക്കുവാനോ കഴിയാതെ നഗരസഭ മടിച്ചുനില്‍ക്കുന്നു.
നാല്‍പ്പതോളം കുട്ടികളും രണ്ടുക്ലാസ് മുറികളും രണ്ടദ്ധ്യാപകരും ആയയും പാചകക്കാരിയും ആയിരുന്നു ഈ സ്കൂളില്‍ ഉണ്ടായിരുന്നത്. 1953ല്‍ ഉദ്ഘാടനം ചെയ്തതാണ് ഈ വിദ്യാലയം. നാട്ടിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം ഇവിടെനിന്നും നേടിയിട്ടുണ്ട്.
2015 ഒക്ടോബര്‍ 5ന് വെളുപ്പിന് 5മണിക്കാണ് സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണത്. മേല്‍ക്കൂര ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭാഗങ്ങളും തകര്‍ന്നിരുന്നു. കെട്ടിടത്തിന്റെ ജീര്ണ്ണാവസ്ഥയെപ്പറ്റി പലതവണ ബന്ധപ്പെട്ടവരെ രേഖാമൂലം പ്രധാനാദ്ധ്യാപിക അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി 295000രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പണിക്കെത്തിയ കോണ്ട്രാക്ടര്കെട്ടിടത്തിന്റെ അപകടാവസ്ഥയെപ്പറ്റി നഗരസഭയെ അറിയിക്കുകയും പണിനടത്താതെ പിന്മാറുകയുമാണ് ചെയ്തത്. ഇതോടെ സ്കൂളിന്റെ പ്രവര്‍ത്തനം കാരാപ്പുഴ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കെട്ടിടത്തിലേക്ക് മാറ്റി.
പ്രസ് പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് സ്കൂളിന് വിട്ടുനല്‍കിയത്. പ്രസിന്റെ അവശിഷ്ടങ്ങളും പൊടിയും മൂലം കുട്ടികള്‍ക്ക് ശ്വാസതടസ്സവും അലര്‍ജ്ജിയും ബാധിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ പ്രവര്‍ത്തനം ഇവിടെനിന്ന് മാറ്റണമെന്ന് ബന്ധപ്പട്ടവര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് കളക്ടര്‍ ഇടപെടുകയും കാരാപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഒരുമുറി താല്‍ക്കാലികമായി വിട്ടുനല്‍കുകയും ചെയ്തു.
സ്ഥലപരിമിതിയും ശുചിമുറിയുടെയും പാചകപ്പുരയുടെയും അപര്യാപ്തത പ്രശ്നം സങ്കീര്‍ണ്ണമാക്കി. അദ്ധ്യാപകരും കുട്ടികളും ഒരുപോലെ ബുദ്ധിമുട്ടിലായി. സ്കൂള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരവും നടത്തി. ഇത്രയൊക്കെയായിട്ടും നഗരസഭ ഒരു നടപടിക്കും മുതിര്‍ന്നില്ല.
ഒരുനാടിന്റെ അ‘ിമാനമായ 70വര്‍ഷത്തോളം പഴക്കമുള്ള പ്രാഥമിക വിദ്യാ‘്യാസ കേന്ദ്രം ഉടനടി പുനര്‍നിര്‍മ്മിച്ച് കൊച്ചുകുട്ടികളുടെ പഠനസൗകര്യം ഒരുക്കണമെന്ന് കാണിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി ശ്രീകാന്ത് ശക്തമായി മുന്നോട്ടു പോകുന്നു. ഈയാവശ്യത്തിനായി 29ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുകയാണ് കൗണ്‍സിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: