കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ കൃപാഭിഷേകം കണ്വെന്ഷന് 9 മുതല്‍ 13വരെ നടത്തും. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 9 മുതല്‍ വൈകീട്ട് നാലുവരെയാണു കണ്വെന്ഷന്. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തില്‍ വൈദികരും കന്യാസ്ത്രീകളും അല്മായരുമടങ്ങുന്ന 70 അംഗ ടീമാണു കണ്വെന്ഷന് നയിക്കുന്നത്. 9 രാവിലെ കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. 12ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. 12, 13 തിയ്യതികളില്‍ യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേക ശുശ്രൂഷ നടത്തും.
അതിരമ്പുഴ പള്ളിമൈതാനത്തെ പ്രധാന പന്തലിന് പുറമെ ജോണ്‍പോള്‍ നഗറിലും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. മദ്ബഹയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന കുരിശിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം അഞ്ചു ദിവസങ്ങളിലും ഉണ്ടാകും.
കാരുണ്യ വര്‍ഷത്തിന്റെ ഭാഗമായി അതിരമ്പുഴ പള്ളി ആവിഷ്കരിച്ചിരിക്കുന്ന 50 ഭവനങ്ങള്‍ നിര്‍മിച്ച് നല്കുന്ന പ്രത്യേക ഭവനപദ്ധതിയില്‍ 12 ഭവനങ്ങളുടെ നിര്‍മാണം നടന്നുവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ വികാരി ഫാ. സിറിയക് കോട്ടയില്‍, ജോണി പണ്ടാരക്കളം, സെക്രട്ടറി വിന്‍സെന്റ് നാട്ടുവഴിപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: