കണ്ണൂര്‍: കരിയാട് പെയിന്‍ ആന്‍്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ കരിയാട് കെഎന്‍ യുപി സ്കൂളില്‍ നടക്കുന്ന മെഗാ എക്സിബിഷന്റെ ഭാഗമായി അവയവദാന സമ്മത പത്രം ഒപ്പിട്ടു നല്‍കിയത് നൂറിലേറെ പേര്. അഞ്ച് പേര് മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനുള്ള സമ്മതപത്രവും നല്കി. 82 പേര് അവയവങ്ങള്‍ പൂര്‍ണമായി ദാനം ചെയ്യാന്‍ സന്നദ്ധരായി. 26 പേര് ഭാഗികമായി അവയവ ദാനത്തിന് സന്നദ്ധരായി. 275 പേര് രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നു.
വൃക്കരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനായാണ് വടകര തണല്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി ചേര്‍ന്ന് കരിയാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ മെഗാ എക്സിബിഷനും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്.
വൃക്ക രോഗത്തിന്റെ കാരണങ്ങള്‍,ലക്ഷണങ്ങള്‍, രോഗം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍, വൃക്കയുടെ പ്രവര്‍ത്തനക്ഷമത അളക്കാന്‍ കഴിയുന്ന ജിഎഫ്ആര്‍ ഉള്‍പ്പെടെയുള്ള പരിശോധന രീതികള്‍, ഫലപ്രദമായ ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ചെല്ലാം എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ രോഗം ബാധിച്ച വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും നേര്‍ക്കാഴ്ചകളും എക്സിബിഷനിലുണ്ട്. ക്യാമ്പിന്റെ ഭാഗമായി വൃക്കരോഗ സൗജന്യപരിശോധനയും നടക്കുന്നുണ്ട്.
എക്സിബിഷന്റെ രണ്ടാം ദിവസമായ ഞായറാഴ്ച മൂവായിരത്തിലേറെ പേരാണ് പ്രദര്‍ശന നഗരിയിലെത്തിയത്. കരിയാട് പ്രദേശത്തിന് പുറമെ പെരിങ്ങളം, ചൊക്ലി, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍ എന്നിവടങ്ങളില്‍ നിന്നുമുള്ള പൊതുജനങ്ങളും വിദ്യാര്‍ഥികളും എക്സിബിഷന് കാണാനെത്തി. കോഴിക്കോട് ജില്ലയിലെ സമീപ പഞ്ചായത്തുകളായ ഏറാമല, ഒഞ്ചിയം മേഖലകളില്‍ നിന്നുള്ളവരും പ്രദര്‍ശനം കാണാനെത്തുന്നുണ്ട്.
മെഡിക്കല്‍ എക്സിബിഷന് ഇന്ന സമാപിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: