തലശ്ശേരി: ഇന്നലെ പുലര്‍ച്ചെ 3 മണിക്ക് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു. ബോട്ടിലുണ്ടായിരുന്ന 5 പേര് അത്ഭുതകരമായി രക്ഷപ്പെട്ടു. ധര്‍മ്മടം ഫിഷിങ്ങ് ഹാര്‍ബറില്‍ നിന്നാണ് അഞ്ചംഗസംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കടലില്‍ നാലു കിലോമീറ്റര്‍ ഉള്ളില്‍ എത്തിയപ്പോഴാണ് ബോട്ട് പാറയില്‍ ഇടിച്ച് തകര്‍ന്നത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണം. ധര്‍മ്മടം മീത്തലെ പീടിക സ്വദേശികളായ പ്രസിത്ത്, ജിതേഷ്, നിസാര്‍, റഷീദ്. സജീര്‍ എന്നിവരാണ്അപകടത്തില്പ്പെട്ടത്. ബോട്ട് തകര്‍ന്ന ഉടന്‍ ഡീസല്‍ സൂക്ഷിച്ച കന്നാസുകളില്‍ പിടിച്ച് രണ്ടര മണിക്കൂറോളം ഇവര്‍ കടലില്‍ കഴിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഉടനെ ഇവര്‍ കരയിലുള്ള സുഹൃത്തക്കള്‍ക്ക് വിവരം ഫോണ്‍ വഴി എത്തിച്ചു. അപകടവിവരമറിഞ്ഞ ഉടന്‍ ധര്‍മ്മടം സ്വദേശികളായ സി.കെ.ജയകുമാര്‍, വി.പി.സുരേഷ്, എന്‍.പി.വിധേഷ് എന്നിവര്‍ സൈബര്‍ തോണിയില്‍ കടലില്‍ അപകടസ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട അഞ്ചപേര്ക്കും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി. മനാഫര്, സഫീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: