മരട്: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയിലെ കയ്യേറ്റങ്ങളും, അനധികൃത നിര്‍മ്മാണങ്ങളും നീക്കം ചെയ്യുന്നതിന് കര്‍ശന നടപടി തുടങ്ങുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍. ബൈപ്പാസിലെ സര്‍വ്വീസ് റോഡുകളുടെ കയ്യേറ്റം മൂലം റോഡ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. സര്‍വ്വീസ് റോഡുകളില്‍ വാഹന പാര്‍ക്കിംങ്ങും, പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കലിമെതിരെ കര്‍ശന നടപടി എടുക്കുമെന്നും എന്‍എച്ച്എഐ കൊച്ചി പ്രൊജക്ട് ഡയറക്ടര്‍ ഡി. ചന്ദ്രശേഖര്‍ റെഡി അറിയിച്ചു.
ബൈപ്പാസില്‍ അപകടങ്ങള്‍ക്ക് കാരണമാവുന്ന കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയംഗം എം.കെ. സുരേഷ്കുമാര്‍ ദേശീയപാതാ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചത്. രാഷ്ടീയ പാര്‍ട്ടികളുടെയും, ജനപ്രതിനിധികളുടെയും, പോലീസിന്റെയും സഹായവും ഇതിനുവേണ്ടി അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: