കണ്ണൂര്‍: ഭാഷാന്യൂനപക്ഷമായ കൊങ്കിണി സമുദായത്തിന് അര്‍ഹമായ ആനുകൂല്യങ്ങളും പ്രാതിനിധ്യവും വേണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തില്‍ കൊങ്കിണി ഭാഷ സംസാരിക്കുന്ന ജനവിഭാഗം ഏറെയാണെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന പരാതി ഏറെയാണ്. ഭാഷാ ന്യൂനപക്ഷമായ തങ്ങള്‍ അരക്ഷിതരാണെന്ന സ്ഥിതിവിശേഷം ഇല്ലെന്ന് ഉറപ്പുവരുത്തുവാനും കൊങ്കണി ഭാഷാ അക്കാദമിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കണമെന്നും ഇവര്‍ നിരന്തരമായി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇവയൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ഭരണഘടനയുടെ എട്ടാം പട്ടികയില്‍പ്പെട്ട വിഭാഗമാണ് കൊങ്കണി ഭാഷക്കാര്‍. 10 ന് തലശ്ശേരിയില്‍ നടക്കുന്ന കൊങ്കണി ഭാഷാ സംരക്ഷണ ദിനാചരണവും സാഹിത്യസദസ്സും ചടങ്ങില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രശ്നം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ദയില്പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രക്കല മോഹന്‍ റാവുകള്ച്ചറല് ഫോറം ധര്‍മ്മടത്തിന്റെയും കൊങ്കണി പ്രവര്‍ത്തക സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. തലശ്ശേരി ശ്രീ ലക്ഷ്മി ക്ഷേത്ര പരിസരത്ത് നടക്കുന് പരിപാടിയില്‍ ഭാഷാ സംരക്ഷണ ദിനവും സാഹിത്യസദസ്സും സംഘടിപ്പിക്കും. പ്രശസ്ത കൊങ്കണി എഴുത്തുകാരി ഡോ.വത്സല ഷേണായി പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ.ഷാന്തി ചന്ദ്ര കമ്മത്ത് അധ്യക്ഷത വഹിക്കും. മഹേഷ് ചന്ദ്രബാലിഗ മുഖ്യാതിഥിയായിരിക്കും. കൊങ്കിണി ഭാഷക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ചവരെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: