കാസര്‍കോട്: മൂന്നുദിവസം മുമ്പ് കാണാതായ കര്‍ണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം ദേഹമാസകലം മുറിവുകളോടെ കിണറ്റില്‍ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കര്‍ണാടക ബങ്കാപുരയിലെ നര്പ്പക്ക-ലക്ഷ്മി ദമ്പതികളുടെ മകനും കാസര്‍കോട് അടുക്കത്ത്ബയലില്‍ താമസക്കാരനുമായ രാമന്റെ (25) മൃതദേഹമാണ് ഇന്നലെ അടുക്കത്ത്ബയലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ കണ്ടെത്തിയത്. വാര്‍പ്പു തൊഴിലാളിയായ രാമന് സുഹൃത്തുക്കളോടൊപ്പം അടുക്കത്ത്ബയല്‍ ഗുഡ്ഡേ ടെമ്പിളിന് സമീപത്തുള്ള വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. നവംബര്‍ മൂന്നിന് രാത്രി എട്ടു മണിയോടെ കാസര്‍കോട്ട് ബിവറേജ് മദ്യശാലയിലേക്ക് മദ്യം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവാവ് വാടകവീട്ടില്‍ നിന്നും ഇറങ്ങിയത്. രാമന് തിരിച്ചുവന്നില്ലെന്ന് കാണിച്ച് സുഹൃത്ത് ഹനുമന്ദപ്പ ശനിയാഴ്ച കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാമനും സുഹൃത്തുക്കളും താമസിക്കുന്ന വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കിണറില്‍ രാമന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് രാമന്റെ സുഹൃത്തായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു ദിവസം മുമ്പ് രാത്രി എട്ടു മണിയോടെയാണ് രാമനെ കാണാതായത്. കാസര്‍കോട്ടെ ബിവറേജ് മദ്യശാലയിലേക്ക് മദ്യം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രാമന് പിന്നീട് തിരിച്ചുവന്നിരുന്നില്ല. സുഹൃത്തുക്കളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രാമന്റെ മൃതദേഹം കിണറില്‍ കണ്ടെത്തിയത്.
മരണത്തിനു മുമ്പ് രാമന് സുഹൃത്തിനോടൊപ്പം മദ്യപിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്തായിരുന്നു ഇരുവരും ഒത്തുകൂടിയിരുന്നത്. ഇതിനിടയില്‍ രാമന് എഴുന്നേറ്റ് എങ്ങോട്ടോ പോയെന്നും കിണറില്‍ നിന്നും ശബ്ദംകേട്ടത് പോലെ തോന്നിയെന്നും സുഹൃത്ത് കാസര്‍കോട് ഫയര്‍ഫോഴ്സിനെ വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി കിണറിലേക്കെത്തിനോക്കിയെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. സുഹൃത്ത് മദ്യലഹരിയിലായതിനാല്‍ ഇയാളുടെ മൊഴി ഫയര്‍ഫോഴ്സ് വിശ്വാസത്തിലെടുത്തിരുന്നുമില്ല. ശനിയാഴ്ചയും സുഹൃത്ത് ഫയര്ഫോഴ്സിലെത്തി രാമന് കിണറില്‍ വീണതായി സംശയിക്കുന്നതായി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്സ് വീണ്ടും കിണറിനടുത്തെത്തിയെങ്കിലും ഒന്നും കാണാതിരുന്നതിനാല്‍ തിരിച്ചു പോയി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീണ്ടും ഫയര്‍ഫോഴ്സെത്തി കിണറിലിറങ്ങി നോക്കിയപ്പോഴാണ് രാമന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് രാമന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് ദേഹമാസകലം മുറിവുകള്‍ കാണപ്പെട്ടതിനാല്‍ മരണത്തില്‍ സംശയമുയരുകയും പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റുകയുമായിരുന്നു. ഫക്കിലേഷ് രാമന്റെ ഏകസഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: