കണ്ണൂര്‍: കണ്ണൂരില്‍ ടിപ്പുസുല്‍ത്താന്‍ രക്തസാക്ഷിദിനം എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കാനുളള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജില്ലയിലെതന്നെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും പൊതുസമൂഹത്തിലും പ്രതിഷേധം വ്യാപകമാകുന്നു.
ന്യൂനപക്ഷ പ്രീണനം ലക്ഷ്യമാക്കി മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുവിന്റെ ജയന്തി ആഘോഷിക്കാനുളള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനങ്ങളുടെ മറപിടിച്ചാണ് കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ടിപ്പുവിനെ മഹത്വവല്‍ക്കരിച്ചുകൊണ്ട് ടിപ്പു സുല്‍ത്താന്‍ രക്തസാക്ഷി അനുസ്മരണം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
നവംബര്‍ 12 ന് വൈകുന്നേരം 4.30ന് കണ്ണൂര്‍ ചേമ്പര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കര്‍ണ്ണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് റിസ്വാന് അര്‍ഷാദാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. അഖിലേന്ത്യാ സെക്രട്ടറി അഡ്വ.മാത്യു കുഴല്നാടന് അനുസ്മരണ പ്രഭാഷണം നടത്തും. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യം വെച്ച് സമൂഹത്തില്‍ ടിപ്പുവിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്താനുളള വ്യക്തമായ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ കാലങ്ങളിലൊന്നും കാട്ടാത്ത ടിപ്പുസുല്‍ത്താന്‍ പ്രേമത്തിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് വ്യക്തമാണ്. മാത്രമല്ല ടിപ്പുവിന്റെ ജനന ദിവസമോ മരണ ദിവസമോ അല്ലാത്ത 12 ന് പരിപാടി നടത്താനുളള യൂത്ത് കോണ്‍ഗ്രസ് തീരുമാനം കരുതിക്കൂട്ടി സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുളള ഗൂഢ നീക്കങ്ങളുണ്ടെന്നാണ് സൂചന.ടിപ്പു 1750 നവംബര്‍ 20ന് ജനിച്ചുവെന്നും 1799 മെയ് മാസം കൊല്ലപ്പെട്ടുവെന്നുമാണ് ചരിത്ര രേഖകള്‍ പറയുന്നത്.
1999 ല്‍ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാര്‍ഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കുള്ളില്‍ കര്‍ണ്ണാടകയില്‍ ഇക്കാര്യത്തില്‍ വന്‍വിവാദം തന്നെ പൊട്ടി പുറപ്പെട്ടിരുന്നു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാന്‍ പണം ചെലവഴിക്കുന്നത് ദുര്‍വ്യയമാണെന്ന് ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2015 നവംബറില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനവും വിവാദമായിരുന്നു. മാത്രമല്ല, ടിപ്പു ജയന്തിദിനാചരണം എന്തിനുവേണ്ടിയാണെന്ന് കര്‍ണാടകയിലെ കോടതി സംസ്ഥാന സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: