കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി രഹസ്യാന്വോഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
ഇതിനായി തീവ്രവാദ സംഘടനകളുടെ പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളും ഇവര്‍ കൂട്ടമായി എത്തുന്ന ടൗണുകളും കേന്ദ്രീകരിച്ചാണ് സെല്ലുകളുടെ പ്രവര്‍ത്തനം.
തീവ്രവാദ സംഘടനയിലേക്ക് ഇവരെ ആകര്‍ഷിക്കാന്‍ കര്‍മ്മപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. തീവ്ര സലഫി ആശയങ്ങള്‍ ഇവരില്‍ കുത്തിനിറച്ച് ഐഎസിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നതായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം സംസ്ഥാനത്ത് കഴിയുന്ന ബംഗ്ലാദേശികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ബംഗാളികള്‍ എന്ന പേരിലാണ് ഇവര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്നത്. ബംഗ്ലാ ഭാഷ മാത്രമേ ഇവര്‍ക്ക് അറിയൂ. പ്ലൈവുഡ് കമ്പനികള്‍, അരിമില്ലുകള്‍, കരിങ്കല്‍ ക്വാറികള്‍, നിര്‍മ്മാണ മേഖല എന്നിവിടങ്ങളിലാണ് ഇവര്‍ പണിയെടുക്കുന്നത്. ബംഗാളിലെ സിപിഎം ഭരണത്തില്‍ ബംഗ്ലാദേശികളുടെ വന്‍തോതില്‍ കുടിയേറ്റം നടന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ സംസ്ഥാനത്ത് ബംഗാളികള്‍ക്കൊപ്പം ജോലിക്കെത്തുന്നത്.
മത തീവ്രത കൂടുതലുള്ള ഇവരില്‍ മതതീവ്രവാദം വളര്‍ത്തുക എളുപ്പമാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഭാരത- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഇവരെ കൊണ്ടുവരാന്‍ പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് തീവ്രവാദസംഘടനകള്‍ വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ബംഗാള്‍, ഒഡീഷ, ആസാം, ബീഹാര്‍, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ കൂടുതല്‍ പേര്. ഇവരുടെ അനിയന്ത്രിതമായ ഒഴുക്ക് പോലീസിന് തലവേദനമായുകുന്നു.
കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദ സംഘടനാ പ്രവര്‍ത്തകരും മാവോയിസ്റ്റുകളും ഇക്കൂട്ടത്തില്‍പ്പെടും. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയും ഭാര്യയും ഒളിവില്‍ കഴിഞ്ഞത് പെരുമ്പാവൂരിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ മറവിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: