പൊന്‍കുന്നം(കോട്ടയം): തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന് കോവിലില്‍ ഒരാഴ്ചയായി നടത്തിവന്ന പ്രാര്‍ത്ഥനായജ്ഞം സമാപിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള കേസ് ജയിക്കുന്നതിനായാണ് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചത്.
ഇന്നാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് കേസ് വരുന്നത്. കോടതി വ്യവഹാരങ്ങളില്‍ ജയം നേടാന്‍ കാലങ്ങളായി നിരവധി ഭക്തര്‍ വഴിപാട് നടത്താനെത്തുന്ന കോവിലാണ് കോട്ടയം ജില്ലയിലെ ചെറുവള്ളി ദേവിക്ഷേത്രത്തിലെ ജഡ്ജിയമ്മാവന് കോവില്‍.
കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ക്ഷേത്ര ഉപദേശക സമിതികളുമായി സഹകരിച്ചാണ് ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന് കോവിലില്‍ ഒരാഴ്ചയായി ആരാധനയും പ്രത്യേക വഴിപാടുകളും ദേവസ്വം ബോര്‍ഡ് നടത്തിയത്.
തിരുവിതാംകൂര്‍ ഭരണകാലത്ത് നീതി നടപ്പാക്കിയതില്‍ വന്ന വീഴ്ചമൂലം സ്വയം വധശിക്ഷയ്ക്ക് വിധേയനായ തലവടി രാമവര്‍മ്മ പുരത്ത് മഠം ഗോവിന്ദപിള്ളയെന്ന സദര്‍കോടതി ജഡ്ജിയുടെ ആത്മാവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയുടെ മഹത്വം തിരിച്ചറിഞ്ഞാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുന്‍കൈയെടുത്ത് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചത്.
ദിവസവും വൈകിട്ട് ജഡ്ജിയമ്മാവന് കോവിലില്‍ അരിയട നേദ്യം നടത്തി. വഴിപാട് കൂടാതെ ഭാഗവത സപ്താഹയജ്ഞവും നാരായണീയം, വിഷ്ണുസഹസ്രനാമം, ലളിതാ സഹസ്രനാമം, ഭഗവത് ഗീത എന്നിവയുടെ പാരായണവും നടത്തി. ശബരിമലയുടെ വിശുദ്ധി സംരക്ഷണത്തിന് വേണ്ടി ഇന്നലെ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്ത സര്‍വ്വൈശ്വര്യപൂജയും നടന്നു. സപ്താഹ യജ്ഞാചാര്യന്‍ പി.കെ. വ്യാസന് അമനകര നേതൃത്വം നല്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: