കൊച്ചി: കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനം നടന്നു.
സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്കി ഡോ. വി.വി. നായരെ ആദരിച്ചു. ഡോ. ഈപ്പന് പുന്നൂസ്, ഡോ. സിബി മാത്യു, ഡോ. എസ്. ഹരികൃഷ്ണന്, ഡോ. എം. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഹൃദ്രോഗബാധയെ വരുതിയില്‍ നിര്‍ത്താനും സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമായി പ്രാദേശിക തലത്തിലുള്ള ഗവേഷണങ്ങള്‍ സംഘടന ആവിഷ്കരിച്ച് നടപ്പില്വരുത്തുന്നുണ്ടെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. അനൂപ് മാത്യു പറഞ്ഞു.
ഓരോ പ്രദേശത്തെ ഹൃദ്രോഗ വ്യാപനവും, അതാതിടങ്ങളില്‍ ലഭ്യമായ ചികിത്സയും, പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു.
ഹൃദയാഘാതം സംഭവിച്ച രോഗിയിലെ ബ്ലോക്കുകള്‍ നീക്കി ധമനികളിലെ രക്തയോട്ടം പുന:സ്ഥാപിക്കുന്ന ആധുനിക ചികത്സാരീതികളും കേരളത്തിലെ ചികിത്സാലഭ്യതയും സംബന്ധിച്ച കണക്കുകള്‍ ഡോ. എ. ജാബിര്‍ വിശദീകരിച്ചു.
പൊതുജനാവബോധം കുറവായതിനാല്‍ അനുകൂല സാഹചര്യം ഉണ്ടായിട്ടും സമയത്തിന് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: