വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലാരി ക്ലിന്റണിന് ആശ്വാസമായി എഫ്ബിഐയുടെ റിപ്പോർട്ട്. പുനപരിശോധിച്ച ഇ മെയിലുകളിൽ കുറ്റകരമായി ഒന്നുമില്ലെന്ന് എഫ്ബിഐ വ്യക്തമാക്കുകയായിരുന്നു. നേരത്തേ, കണ്ടെത്തിയ റിപ്പോർട്ടുകളിൽനിന്ന് വ്യത്യസ്ഥമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും എഫ്ബിഐ അറിയിച്ചു.
ഹിലാരി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-13 കാലഘട്ടത്തിൽ ഔദ്യോഗികവിവരങ്ങൾ കൈമാറാൻ സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. വിവാദത്തിൽ പിന്നീട് ഹിലാരി അമേരിക്കൻ ജനതയോട് മാപ്പുചോദിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്റണിന്റെ വിജയ സാധ്യതകൾക്ക് വിവാദം തടസമാകുമോ എന്ന ആശങ്കയ്ക്കിടെയാണ് എഫ്ബിഐയുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: