തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിൽ പരാതിക്കാരുടെ മൊഴിയുടെ നിയമസാധുത അന്വേഷണ സംഘം പരിശോധിക്കും. ഇതിന് ശേഷമാകും ആരോപണവിധേയനായ സി.പി.എം നേതാവ് ജയന്തൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുക. അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ ഇന്ന് ദേശീയ വനിതാ കമ്മീഷന് മുന്നില് വിശദീകരണം നൽകും.
പീഡനത്തിനിരയായെന്ന മുൻ മൊഴിയിലുറച്ചാണ് യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. പരാതി വൈകിയ കാരണവും, സാമ്പത്തിക ആരോപണങ്ങളെ കുറിച്ച് യുവതി മൊഴി നല്കിയിട്ടുണ്ട്. അന്വേഷണ സംഘം ഇപ്പോഴത്തെ മൊഴിയും മുൻ നിലപാടുകളും പരിശോധിക്കും. കോടതിയിലെ രഹസ്യമൊഴിയിലുള്ള വൈരുധ്യം മറികടക്കാനുള്ള നിയമ സാധ്യത പരിശോധിക്കും.
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും പീഡനത്തിനിരയായ യുവതിയും ഭർത്താവും ചേർന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനവും അടിസ്ഥാനമാക്കിയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. സംഭവം നടന്ന വീട്ടിൽ കൊണ്ടുപോയി മൊഴിയെടുത്തപ്പോഴും സ്റ്റേഷനിൽ വെച്ചും സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയെന്ന ഗുരുതര ആരോപണമാണ് യുവതി പോലീസിനെതിരെ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: