കൊല്ലം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നരേന്ദ്രമോദിസര്‍ക്കാര്‍ കൊല്ലത്തിന് സമ്മാനിച്ച ബൈപ്പാസ് നിര്‍മ്മാണപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മണ്ണ് ലഭ്യമായതോടെ പണി പറഞ്ഞതിലും വേഗത്തില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് മണ്ണ് ലഭ്യമായത്. ജില്ലാഭരണകൂടവും സംസ്ഥാനസര്‍ക്കാരും ബൈപാസ് നിര്‍മ്മാണത്തെ രാഷ്ട്രീയമായി കണ്ട് തഴയുന്ന സമീപനം സ്വീകരിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കല്ലുംതാഴം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയുള്ള ഭാഗത്താണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വഴിമധ്യേ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. കാവനാട്-കുരീപ്പുഴ, നീരാവില്‍-കുരീപ്പുഴ, കടവൂര്‍-കണ്ടച്ചിറ പാലങ്ങളാണ് ഇതില്‍പ്പെടുന്നത്. പണിയുന്നതില്‍ ഏറ്റവും കൂടുതല്‍ നീളമുള്ളത് കടവൂര്‍-കണ്ടച്ചിറ പാലത്തിനാണ്. 900 മീറ്ററാണ് പാലത്തിന്റെ നീളം. കാവനാട്-കുരീപ്പുഴ 680 മീറ്ററും നീരാവില്‍-കുരിപ്പുഴ 100 മീറ്ററുമാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമികനടപടി ക്രമങ്ങള്‍ ആരംഭിച്ചത്.
പ്ലാന്റിന്റെയും ലേബര്‍ഷെഡുകളുടെയും പണികള്‍ പൂര്‍ത്തികരിച്ച് ഒക്ടോബറില്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു. പാലങ്ങളുടെ പൈലിംഗ് പണികളുടെയും തൂണുകളുടെയും ജോലികള്‍ അവസാനിച്ചു. 200 തൊഴിലാളികളാണ് നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ദിനംപ്രതി ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ സൈറ്റിലും ഓഫീസിലുമായി മറ്റ് ജീവനക്കാരായി 60 പേരുമുണ്ട്. പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ റോഡുകളുടെ പണികളും ആരംഭിച്ചുകഴിഞ്ഞു. മെറ്റല്‍ നിരത്തി റോഡുകളുടെ പണിയും കിളികൊല്ലൂര്‍ മുതല്‍ മേവറം വരെയുള്ള നാല് കിലോമീറ്റര്‍ ഭാഗത്തെ വീതിക്കൂട്ടലും ആരംഭിച്ചുകഴിഞ്ഞു. ഏഴ് കലുങ്കുകളുടെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയായി. ചെറിയാന് വര്‍ക്കിംഗ് കണ്സ്ട്രഷന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ബൈപാസ് പണികള്‍ നടത്തുന്നത്. എറണാകുളം കടവന്ത്ര കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് താല്‍ക്കാലിക ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. എ.ബി.വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ് കൊല്ലം-ആലപ്പുഴ ബൈപ്പാസുകള്‍ക്ക് അനുമതി ലഭിച്ചതും ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും. എന്നാല്‍ തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാര്‍ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു. എന്നാല്‍ നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍തന്നെ ബൈപാസ് നിര്‍മ്മാണത്തിന്റെ അനുമതി നല്‍കുകയായിരുന്നു. ഒക്ടോബറില്‍ നിര്‍മ്മാണഉദ്ഘാടനം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ഗഡ്കരിയാണ് നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: