തൃശൂര്‍: വടക്കാഞ്ചേരി പീഡന കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കെ.രാധാകൃഷ്ണന് ഇന്ന് ദേശീയ വനിതാകമ്മിഷന് വിശദീകരണം നല്‍കും. കേസില്‍ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ മൊഴിയെടുക്കല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പീഡിപ്പിച്ചെന്ന പരാതിയില്‍ ഇരുവരും ഉറച്ചു നില്‍ക്കുന്നുവെന്നാണ് സൂചന.
മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷം എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയുടെ നിയമസാധുത പരിശോധിക്കും. തുടര്‍ന്നാകും ആരോപണവിധേയനായ ജയന്തനിലേക്ക് അന്വേഷണം വ്യാപിപ്പിക്കുക.
രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസിപി ബാബുരാജ് പരിശോധന തുടങ്ങിയിട്ടുണ്ട്. ബാബുരാജിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്ന കാര്യത്തില്‍ സിറ്റി പോലീസ് മേധാവി തീരുമാനം എടുക്കുക.
അതിനിടെ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് മഹിളാകോണ്‍ഗ്രസ് ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: