തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പൊതുമേഖലാ സ്ഥാപനമായ സിഡ്കോയില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിഡ്കോ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 43 കോടിരൂപയുടെ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2005ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം സിഡ്കോയുടെ സഞ്ചിത നഷ്ടം 43.05 കോടി രൂപയാണ്. അധിക ചെലവ് 164 കോടി രൂപയും. സ്ഥാപനം ഏറ്റെടുത്ത അമ്പത് പ്രവര്‍ത്തികളിലായി നൂറ് കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. സിമന്റ് ബ്ലോക്ക് വില്‍പ്പനയില്‍ ആളും പേരും ഇല്ലാത്ത ഒരു ഉടമ്പടി പ്രകാരം നടന്നത് പത്ത് കോടി രൂപയുടെ ഇടപാടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാര്‍ക്ക് ചട്ടവിരുദ്ധ എക്സ്ഗ്രേഷ്യ നല്കിയതു വഴി 3.9 കോടി രൂപയുടെ നഷ്ടമുണ്ടയി. 5.19 കോടി രൂപയുടെ ടെലികോം സിറ്റി ഇടപാടിലും ലക്ഷങ്ങള്‍ പാഴായി. ഇ-രേഖാ പദ്ധതിക്ക് ടെണ്ടര്‍ പോലും വിളിച്ചിരുന്നില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിനും ആദിവാസി സ്വയം പര്യാപ്ത ഗ്രാമത്തിനും ചെലവഴിച്ച തുകയും ലക്ഷ്യം കണ്ടില്ല. ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിലും വന്‍ ക്രമക്കേട് നടന്നുവെന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നു.
ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിച്ചതില്‍ കോടികളുടെ നഷ്ടമുണ്ടായി. 102 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പലയിടത്തും എം.ഡി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: