മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് ലോക നിലവാരത്തില്‍ പുതിയ ക്രൂയിസ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു. വിദേശ വിനോദ സഞ്ചാരികളുമായി എത്തുന്ന കപ്പലുകള്ക്കായുള്ളതാണ് ടെര്‍മിനല്‍. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടെര്‍മിനല്‍ നിര്‍മ്മാണ പദ്ധതിക്ക് 26 കോടി രൂപയും കേന്ദ്രാനുമതിയും ലഭിച്ചു.
തുറമുഖത്ത് വിദേശ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. നിലവില്‍ തുറമുഖത്തുള്ള സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. ഇപ്പോള്‍ കൊച്ചിയിലെത്തുന്നത് വന്‍കിട യാത്രാ കപ്പലുകളാണ്. 260 മീറ്റര്‍ നീളമുള്ള കപ്പലുകളിലെത്തുന്നത് 2000 ത്തിലെറെ യാത്രക്കാരാണ്. ഇത് മൂലം പലഘട്ടത്തിലും ക്രൂയിസ് കപ്പലുകള്‍ എറണാകുളം വാര്‍ഫിലാണ് നങ്കൂരമിടുന്നത്. തുടര്‍ നടപടികള്‍ക്ക് താമസവുമുണ്ടാകുന്നു. ഈ ഘട്ടത്തിലാണ് കൊച്ചിയില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിന് കേന്ദ്രാനുമതി.
തുറമുഖത്തെ എറണാകുളം വാര്‍ഫിലെ ക്യൂ ഏഴ്, എട്ട് ബെര്‍ത്തുകള്‍ക്ക് സമീപം ഒരേക്കര്‍ സ്ഥലത്താണ് 2500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുകയെന്ന് തുറമുഖ ട്രസ്റ്റ് ട്രാഫിക് മാനേജര്‍ ജിമ്മി ജോര്‍ജ്ജ് പറഞ്ഞു. രണ്ടു വര്‍ഷത്തിനകം പദ്ധതി കമ്മീഷന് ചെയ്യും. പദ്ധതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തില്‍ സമര്‍പ്പിച്ചു. ഇ-വിസ, ഇ-ലാന്റിങ്ങ് പെര്‍മിറ്റ് എന്നിവ നല്‍കും. സിംഗപ്പൂര്‍ മാതൃകയില്‍ ഇമിഗ്രേഷന്‍ സൗകര്യങ്ങളുണ്ടാകും. 30 കൗണ്ടറുകളാണ് ഒരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: