ബീജിങ്: ഹോങ്കോങ്ങിലെ പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സാമാജികര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടഞ്ഞ് ചൈനാ പാര്‍ലമെന്റ് നിയമം പാസാക്കി. ഹോങ്കോങ്ങിന്റെ അടിസ്ഥാന നിയമത്തിന് പുതിയ വ്യാഖ്യാനം നല്കി ചൈനയുടെ നടപടി.
ബീജിങ്ങിലെ ഹോങ്കോങ്ങ് മാകോ അഫയേഴ്സ് വക്താവ് പറയുന്നത് നടപടി അത്യന്താപേക്ഷിതമായിരുന്നുവെന്നാണ്. ചൈനയുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ തെരഞ്ഞെടുക്കപ്പെട്ട സാമാജികര്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത് പാര്‍ലമെന്റിന്റെ ഭാഗമാകാനവൂ. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നതാണ് ചൈനാ നടപടി.
പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ മേഖലയിലെ ചീഫ് എക്സിക്യൂട്ടീവ് കോടതിയെ സമീപിച്ചു.
സപ്തംബറിലാണ് സിക്സ്റ്റസ് ലീയുങ് (30), യോ വായ് ചിങ് (25) എന്നിവരാണ് നിയമസഭാ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഹോങ്കോങ് ചൈനയല്ലെന്ന നിലപാടിനെ അനുകൂലിക്കുന്നവരാണിരുവരും. ഇതാണ് ഇവരുടെ സത്യപ്രതിജ്ഞ തടയാന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: