ചേര്‍ത്തല: അമേഷിന് വീട്ടിലെത്താന്‍ അധികൃതര്‍ കനിയണം. സ്വന്തമായി സഞ്ചരിക്കാന്‍ ഇലക്ട്രിക് വീല്‍ ചെയര്‍ കിട്ടിയെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അമേഷ്. അമ്മയെ കഷ്ടപ്പെടുത്താതെ സഞ്ചരിക്കണം എന്ന അംഗപരിമിതനായ യുവാവിന്റെ സ്പനം സാക്ഷാത്കരിക്കാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. നഗരസഭ 22-ാം വാര്‍ഡ് തെക്കേ പുത്തേഴത്തു വീട്ടില്‍ അമേഷ്(24) ആഞ്ഞിലിപ്പാലത്തിനു സമീപം ലോട്ടറി വില്‍പ്പന നടത്തുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മുച്ചക്ര വാഹനത്തില്‍ ശരീരം തളര്‍ന്ന തന്റെ മകനെയും ഇരുത്തിയുള്ള അമ്മയുടെ യാത്ര കണ്ടുനില്‍ക്കുന്നവരെ കണ്ണീരണിയിക്കും. നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് അമേഷിന് വീട്ടില്‍ നിന്ന് മെയിന്‍ റോഡിലേക്കെത്തുവാനായി നാഗക്കാവുങ്കല് വൃന്ദാവനം റോഡ് നിര്‍മ്മിച്ചത്. തുലാവര്‍ഷം തുടങ്ങിയതോടെ റോഡ് വെള്ളത്തിനടിയിലായി. റോഡില്‍ നിന്ന് മുന്നൂറു മീറ്റര്‍ അകലെയാണ് ഉള്ളിലായാണ് പുത്തേഴത്ത് വീട് സ്ഥിതിചെയ്യുന്നത്. സമീപത്തെ സ്വകാര്യ വ്യക്തി കനിഞ്ഞാല്‍ മാത്രമേ ഇയാള്‍ക്ക് തന്റെ വാഹനത്തില്‍ വീട്ടിലെത്താന്‍ കഴിയൂ. അമേഷിന്റെ ദുരിതം നവ മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചാവിഷയമായിരുന്നു. തുടര്‍ന്ന് ചേര്‍ത്തലയുടെ സ്വന്തം കൂട്ടുകാരെന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ അടുത്തിടെ അമേഷിന് ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥയും, പുരയിടത്തിലേക്ക് വഴിയില്ലാത്തതും കാരണം വീല്‍ചെയര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായിട്ടില്ല. തുടര്‍ന്ന് അമേഷ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. കമ്മീഷന് നഗരസഭയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2014- 15 കാലയളവില്‍ റോഡിന്റെ അറ്റകുറ്റപ്പണിക്കായി 40000 രൂപ വകയിരുത്തിയതായും ജോലികള്‍ കരാറുകാരന് നല്‍കിയതായും നഗരസഭ എഞ്ചിനീയറിങ് വിഭാഗം കമ്മീഷന് മുന്‍പാകെ നല്കിയ മറുപടിയില്‍ പറയുന്നു. വീട് പ്രധാന റോഡില്‍ നിന്നും ഉള്ളിലായതിനാല്‍ തുക പര്യാപ്തമല്ലത്രേ. മൂന്നുലക്ഷത്തോളം രൂപ ഇതിനായി ചെലവ് വരുമെന്നും ഇത് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും വിവരാവകാശം വഴി ലഭിച്ച മറുപടിയി വ്യക്തമാക്കിയിട്ടുണ്ട്. പരസഹായമില്ലാതെ വീട്ടിലെത്താന്‍ നഗരസഭ അധികൃതരുടെ കരുണയ്ക്കായി കാത്തിരിക്കുകയാണ് ഇരുപത്തിനാലുകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: