കൊച്ചി: വൈറ്റിലയിലെ ഫ്ളാറ്റില്‍ കമ്പനി മാനേജരെ ലഹരികൊടുത്ത് മയക്കി അശ്ലീല ചിത്രമെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൊടുപുഴ കണ്ടത്തില്‍ വീട്ടില്‍ ബിബിന (26) ആണ് അറസ്റ്റിലായത്. കലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിബിന. കേസില്‍ നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതി ഉള്‍പ്പെടെ രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്.
കൊച്ചിയിലെ ഇലക്ട്രോണിക് സ്ഥാപനത്തിലെ മാനേജര്‍ കണ്ണൂര്‍ സ്വദേശി അജിത്തിനെയാണ് ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. സിനിമക്കാര്‍ക്ക് നല്കാന് 25 സിം കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ടാണ് അജിത്തിനെ ഫ്ളാറ്റിലേക്ക് വരുത്തിയത്. ഫ്ളാറ്റില്‍ എത്തിയ ഇയാള്‍ക്ക് മയക്കുമരുന്ന് ചേര്‍ത്ത ശീതളപാനീയം കൊടുത്ത് മയക്കിയ ശേഷം നഗ്നനാക്കി യുവതികള്‍ക്കൊപ്പം ചിത്രമെടുത്തു. പിന്നീട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. സെപ്തംബറിലായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: