തൊടുപുഴ: ഭാരവാഹനങ്ങളുടെ അനിയന്ത്രിത ഓട്ടം മൂലം ആര്‍പ്പാമറ്റം-കൊതകുത്തി- ശാരദക്കവല റോഡില്‍ പൈപ്പ് പൊട്ടുന്നത് തുടര്‍ക്കഥയാകുന്നു.
തകര്‍ന്ന് യാത്രയ്ക്ക് പോലും യോഗ്യമല്ലാതെ കിടക്കുന്ന റോഡില്‍ നാലിടത്താണ് നിലവില്‍ പൈപ്പ് പൊട്ടിയിരിക്കുന്നത്. ദിവസവും ഇത്തരത്തില്‍ നൂറ് കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. കുടിവെള്ളത്തിനായി ഇവിടെ നാട്ടുകാര്‍ നെട്ടോട്ടമോടുകയാണ്. ഇത്തരത്തില്‍ വെള്ളം പാഴാകുന്നതിനാല്‍ ഉയരം കൂടിയ സ്ഥലങ്ങളായ ഇവിടെ പല വീടുകളിലും വെള്ളം എത്തുന്നില്ല. 2.5 കിലോ മീറ്റര്‍ വരുന്ന റോഡില്‍ അടുത്തടുത്തായി രണ്ടിടത്തും കൊതക്കുത്തി കവലയിലും പൈപ്പ് പൊട്ടിയിട്ടുണ്ട്.
കൊതകുത്തിയില്‍ നിന്നും ശാരദക്കവലയ്ക്ക് പോകുന്ന വഴിയില്‍ ഇറക്കത്തിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇവിടെ ഇത്തരത്തില്‍ വെള്ളം ഒഴുകുന്നത് 5 മാസത്തിലധികമായെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. സമീപത്തെ റബര്‍ തോട്ടത്തിലേക്കാണ് വെള്ളം ഒഴുകി പോകുന്നത്. ആര്പ്പാമറ്റത്ത് മുന്‍വാര്‍ഡ് മെമ്പര്‍ താമസിക്കുന്നതിന് സമീപം സ്ഥിരമായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാറുണ്ട്. ഞായറാഴ്ച വൈകുന്നേരം പൊട്ടിയ പ്രധാന പൈപ്പിലൂടെ മഴവെ
വള്ളം കുത്തിയൊലിച്ച് പോകുന്നത് പോലെയാണ് റോഡിലൂടെ നിറഞ്ഞ് വെള്ളം ഒഴുകുന്നത്.
ഇതിനടുത്തടുത്തായി തന്നെ കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് പ്രാവശ്യം പൈപ്പ് പൊട്ടിയതായി വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ ജീവനക്കാര്‍ പറയുന്നു. സമീപത്തെ ക്രഷറിലേക്കും പാറമടയിലേക്കുമുള്ള ഭാരവാഹനങ്ങളുടെ അനിയന്ത്രിത ഓട്ടമാണ് പൈപ്പ് പൊട്ടുന്നതിന് കാരണം. വീതികുറഞ്ഞ റോഡില്‍ എങ്ങനെ പൈപ്പ് ഇട്ടാലും പൊട്ടുന്ന സ്ഥിതിയാണുള്ളത്. അതേ സമയം മേഖലയില്‍ പുതിയ പൈപ്പ് ഇടുന്നതിനായുള്ള പണികള്‍ പുരോഗമിക്കുകയാണെന്നും എത്രയും വേഗം കുടിവെള്ളം ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. പുതിയ പൈപ്പിന്റെ പണി ആരംഭിച്ചതിന് ശേഷം വെള്ളം ലഭിച്ചിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്ത് നിന്നും വ
ില നല്കി വെള്ളം വാങ്ങിക്കുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്. തങ്ങളുടെ ദുരിതം എന്ന് തീരുമെന്നറിയാതെ കാത്തിരിക്കുകയാണ് പ്രദേശത്തെ വീട്ടമ്മമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: