കോട്ടയം: പക്ഷിപ്പനി കൂടുതല്‍ മേഖലകളിലേക്ക.് രോഗബാധയുള്ളതായി സംശയിക്കുന്ന 20,000 താറാവുകളെ ഇതിനകം ദ്രുതകര്‍മ്മസേന കൊന്നു കത്തിച്ചു. 30,000 താറാവുകളെ കൂടി കൊന്നു കത്തിക്കാന്‍ ജില്ലാ കളക്ടര്‍ സി.എ. ലതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്ന് രാവിലെ 10 മുതല്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.
അയ്മനം, വെച്ചൂര്‍, പായിപ്പാട്, തലയാഴം, നീണ്ടൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. വെറ്ററിനറി ഡോക്ടര്‍, പോലീസ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, അറ്റന്‍ഡര്‍, പഞ്ചായത്തംഗം എന്നിവരടങ്ങിയ സ്ക്വാഡുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇതോടെ ജില്ലയില്‍ നശിപ്പിക്കുന്ന താറാവുകളുടെ എണ്ണം അരലക്ഷം കവിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: