കാസര്‍കോട്: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സുള്ള്യ പോലീസ് കേസെടുത്ത് വിട്ടയച്ച കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ വി.കെ. ഉണ്ണികൃഷ്ണനോട് ഹൈക്കോടതി വിശദീകരണം തേടി. സംഭവത്തെകുറിച്ച് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. മദ്യപിച്ച് സുള്ള്യ നഗരത്തില്‍ ബഹളമുണ്ടാക്കുന്നതിന് ഓട്ടോ ഡ്രൈവര്‍മാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
രാത്രിയോടെ തന്നെ ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇദ്ദേഹത്തെ ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്കിയതിനാല് വിട്ടയച്ചു. ക്രമസമാധാനപാലന ഉദ്യോഗസ്ഥരെ മജിസ്ട്രേറ്റ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ തടസപ്പെടുത്തിയതിന് കേസെടുത്ത സംഭവം മുന്‍പുണ്ടായിട്ടില്ല.
സുള്ള്യ പോലീസ് തന്നെ മര്‍ദിച്ചെന്നാരോപിച്ച് കാസര്‍കോട് മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന് കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന് പരാതി നല്കി. അദ്ദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയിലെ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുമ്പോള്‍ സുള്ള്യ പോലീസ് മര്‍ദ്ദിച്ചുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: